കൊച്ചി: നിയമ വിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെടുന്ന മറ്റൊരു ഹരജികൂടി ഹൈകോടതിയുടെ പരിഗണനക്കത്തെി. അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് ദ്രാവിഡ ജന ചാരിറ്റബ്ള്‍ സമിതിയാണ് കോടതിയെ സമീപിച്ചത്.
ഹരജി പരിഗണിച്ച ജസ്റ്റിസ് കെ. രാമകൃഷ്ണന്‍ മറ്റ് സമാന ഹരജികള്‍ക്കൊപ്പം ഇത് പരിഗണിക്കാന്‍ മാറ്റി. നേരത്തേ ഇതേ ആവശ്യമുന്നയിച്ച് നല്‍കിയ ഹരജികള്‍ കോടതി പിന്നീട് പരിഗണിക്കാന്‍ മാറ്റിയിരുന്നു.
ഈ ഹരജികളെല്ലാം മേയ് 17നാണ് പരിഗണിക്കുക. പൊലീസിന് വീഴ്ച സംഭവിച്ചതായും നിലവിലെ അന്വേഷണത്തില്‍ പുരോഗതിയില്ലാത്ത സാഹചര്യത്തില്‍ അന്വേഷണ സംഘത്തെ മാറ്റണമെന്നുമാണ് ഹരജികളിലെ ആവശ്യം. അന്വേഷണത്തിന് കോടതി മേല്‍നോട്ടം വഹിക്കണമെന്നും ആവശ്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.