ജിഷ വധം: ഇപ്പോൾ ഇടപെടുന്നില്ലെന്ന് ഹൈകോടതി

കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിൽ തൽക്കാലം ഇടപെടുന്നില്ലെന്ന് ഹൈകോടതി. ജിഷയുടെ കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വഡി.ബി ബിനു സമർപിച്ച ഹരജിയിലാണ് കോടതി ഇക്കാര്യം അറിയിച്ചത്. അന്വേഷണം കാര്യക്ഷമമായി മുന്നോട്ടു പോകുന്നതായി സർക്കാർ കോടതിയെ അറിയിച്ചു. ജസ്റ്റിസ് ഷെഫീഖ് ആണ് ഹരജി പരിഗണിച്ചത്.

അന്വേഷണം നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നത്. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥ സംഘത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ആലുവ റൂറല്‍ എസ്.പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ മൂന്ന് ഡിവൈ.എസ്.പി, അഞ്ച് സി.ഐ, ഏഴ് എസ്.ഐ എന്നിവരടങ്ങുന്ന 28 അംഗ സംഘമാണ് കേസന്വേഷിക്കുന്നത്. കോടതി ആവശ്യപ്പെടുകയാണെങ്കിൽ അന്വേഷണത്തിൻെറ ഇതുവരെയുള്ള റിപ്പോർട്ട് സമർപ്പിക്കാൻ തയ്യാറാണെന്നും സർക്കാർ അറിയിച്ചു. ഇതേ തുടർന്ന് അന്വേഷണ റിപ്പോർട്ട് സമർപിക്കാൻ കോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചു. മെയ് 30ന് മുമ്പായി റിപ്പോർട്ട് സമർപിക്കണം.

ജിഷ വധക്കേസിൽ  പൊലീസിനെതിരെ നടപടിയടക്കമുള്ള സമാന ആവശ്യങ്ങൾ ഉന്നയിച്ച് നിയമ വിദ്യാർത്ഥി സമർപിച്ച ഹരജിയും ഹൈകോടതി ഇന്ന് പരിഗണിക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.