തളിപ്പറമ്പ്: 2012 മാര്‍ച്ച് 30ന് തളിപ്പറമ്പ് ദേശീയപാതയോരത്ത് സംഘടിപ്പിച്ച ജനകീയ കൂട്ടായ്മയില്‍ പ്രസംഗിച്ച കേസില്‍ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് ജാമ്യം. ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ് എ.എന്‍. ഷംസീര്‍, സി.പി.എം തളിപ്പറമ്പ് ഏരിയ സെക്രട്ടറി സി. മുകുന്ദന്‍ എന്നിവര്‍ക്കും ജാമ്യം ലഭിച്ചു. പിണറായി ഉള്‍പ്പെടെയുള്ളവര്‍ ചൊവ്വാഴ്ച തളിപ്പറമ്പ് കോടതിയില്‍ ഹാജരായാണ് ജാമ്യം നേടിയത്. ഉച്ചക്കുശേഷമാണ് മൂവരും ഹാജരായത്.തളിപ്പറമ്പ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍, കെ.ടി. ജലീല്‍ എന്നിവര്‍ക്കെതിരെയും സംഭവത്തില്‍ കേസെടുത്തിരുന്നു. ജയരാജന്‍ നേരത്തെ ജാമ്യം നേടി. കോടതിയില്‍ ഹാജരാവാത്തതിന് പിണറായി ഉള്‍പ്പെടെയുള്ളവര്‍ക്ക് കോടതി ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. അടുത്ത ദിവസംതന്നെ കെ.ടി. ജലീല്‍ ഹാജരാകുമെന്നാണ് സൂചന. കേസ് ഏപ്രില്‍ 13ന് വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.