തെറിവിളി: ബസ് ക്ളീനര്‍മാര്‍ക്ക് 200 രൂപ പിഴ


കണ്ണൂര്‍: ബസിന്‍െറ സമയത്തെ ചൊല്ലി ക്ളീനര്‍മാര്‍ തമ്മിലുണ്ടായ വാക്തര്‍ക്കം തെറിവിളിയായി. അസഭ്യവര്‍ഷം പരിധിവിട്ടതോടെ രണ്ടു ക്ളീനര്‍മാര്‍ക്കും പൊലീസ് 200 രൂപവീതം പിഴയിട്ടു. പാവന്നൂര്‍ മൊട്ടയിലെ എം. സത്താര്‍, നാറാത്ത് സ്വദേശി വിന്‍േറാ എന്നിവരാണ് പിഴയടക്കേണ്ടിവന്നത്.
ജില്ലാ ആശുപത്രി ബസ്സ്റ്റാന്‍ഡിലാണ് ക്ളീനര്‍മാര്‍ വാക്പയറ്റിലേര്‍പ്പെട്ടത്. അടുത്തടുത്ത സമയത്ത് പോകേണ്ട ബസുകളിലെ ജീവനക്കാരാണ്. ഒരു ബസ് പുറപ്പെടാന്‍ താമസിച്ചതോടെ മറ്റേ ബസിലെ ക്ളീനര്‍ വണ്ടിയെടുക്കാന്‍ പറയുകയായിരുന്നു. ഇതോടെ വഴക്ക് തുടങ്ങുകയും അസഭ്യവര്‍ഷമായി മാറുകയുമായിരുന്നു. നാട്ടുകാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ഒൗട്ട്പോസ്റ്റിലേക്ക് വിളിച്ചുവരുത്തിയാണ് ഇരുവര്‍ക്കും പിഴവിധിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.