ചാവേറാക്രമണം: പാത്രിയാര്‍ക്കീസ് ബാവ രക്ഷപ്പെട്ടത് തലനാരിഴക്ക്

ഡമസ്കസ്: സിറിയന്‍ ഓര്‍ത്തഡോക്സ് സഭാതലവന്‍ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവക്കുനേരെ സിറിയയില്‍ ചാവേറാക്രമണം. വടക്കുകിഴക്കന്‍ സിറിയയിലെ ഖാമിഷ്ലി ജില്ലയില്‍  ജന്മനാടായ ഖാത്തിയിലെ ആക്രമണത്തില്‍നിന്ന് അദ്ദേഹം തലനാരിഴക്ക് രക്ഷപ്പെട്ടുവെന്നാണ് വിവരം. ചാവേറും സുരക്ഷാചുമതലയുള്ള മൂന്നുപേരും  കൊല്ലപ്പെട്ടു.  ബാവയുടെ സുരക്ഷക്കുള്ള  ‘സുതറോ’ എന്ന പ്രത്യേക സേനയിലെ മൂന്ന് അംഗങ്ങളാണ് മരിച്ചത്. എട്ടുപേര്‍ക്ക്  പരിക്കേറ്റു.
കേരളത്തിലെ യാക്കോബായ സഭ ഉള്‍പ്പെടെയുള്ള സുറിയാനി സഭകളുടെ പരമാധ്യക്ഷനാണ് പാത്രിയാര്‍ക്കീസ് ബാവ.
ഖാത്തിയില്‍ 1915ലെ സെയ്ഫോ കൂട്ടക്കൊലയില്‍ മരിച്ചവരെ അനുസ്മരിക്കാന്‍ ചേര്‍ന്ന പ്രാര്‍ഥനായോഗത്തിനിടെയാണ് ആക്രമണമുണ്ടായത്. ലക്ഷ്യസ്ഥാനത്തത്തെുംമുമ്പേ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവത്രെ. ബാവയുടെ സുരക്ഷക്കായി സുതറോ എന്ന പ്രത്യേക സേനയുണ്ട്.  
തുര്‍ക്കിയുടെ അതിര്‍ത്തിയോട് ചേര്‍ന്ന ഖാമിഷ്ലിയില്‍ ചാവേറാക്രമണങ്ങള്‍  പതിവാണ്. ഇതിന് പിന്നില്‍ ഐ.എസ് ആണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പാത്രിയാര്‍ക്കീസ് ബാവക്കുനേരെയുണ്ടായ ആക്രമണത്തിനെതിരെ ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് പ്രതിഷേധം ഉയര്‍ന്നു. സംഭവം ഭീകരാക്രമണമാണെന്ന് സിറിയന്‍ വാര്‍ത്താ ഏജന്‍സി ‘സന’ റിപ്പോര്‍ട്ട് ചെയ്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.