തിരുവനന്തപുരം: ഹെല്‍മറ്റില്ലാത്തവര്‍ക്ക് പെട്രോള്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നതിന് മുന്നോടിയായി തിങ്കളാഴ്ച മുതല്‍ പമ്പുകളില്‍ ബോധവത്കരണം ആരംഭിക്കും. ആദ്യഘട്ടത്തില്‍ ഉപദേശവും ബോധവത്കരണ ലഘുലേഖകളും നല്‍കും. തുടര്‍ച്ചയായി ഹെല്‍മറ്റ് ധരിച്ചില്ളെങ്കില്‍ ശിക്ഷാനടപടിയും ഉണ്ടാകും. തിരക്കുള്ള റോഡുകളിലെ വാഹന പരിശോധന ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനൊപ്പം അപകടകാരണമാകുന്നെന്ന പരാതി ഒഴിവാക്കുന്നതിന്‍െറ ഭാഗമായാണ് പെട്രോള്‍ പമ്പുകളിലേക്ക് പരിശോധന വ്യാപിപ്പിക്കുന്നത്. ഹെല്‍മറ്റ് ഇല്ളെങ്കില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ആഗസ്റ്റ് ഒന്നുമുതല്‍ ഇരുചക്രവാഹനയാത്രികര്‍ക്ക് പെട്രോള്‍ നല്‍കില്ളെന്നായിരുന്നു ട്രാന്‍സ്പോര്‍ട്ട് കമീഷണറുടെ ഉത്തരവ്.
ജനങ്ങളെ ബുദ്ധിമുട്ടിക്കില്ല –മന്ത്രി
ഇരുചക്രവാഹന യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കുമ്പോള്‍ ജനങ്ങളെ ഒരു കാരണവശാലും ബുദ്ധിമുട്ടിക്കില്ളെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. എന്നാല്‍, നിയമം കര്‍ശനമായി നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
പരിശോധനയില്‍ ഇരുചക്രവാഹന യാത്രക്കാരെ ദ്രോഹിക്കുന്ന നടപടികള്‍ സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് ഉണ്ടാവില്ളെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.