മന്ത്രിസഭാ തീരുമാനങ്ങള്‍: വിവരാവകാശ കമീഷന്‍ ഉത്തരവ് നടപ്പായില്ല

കൊച്ചി: മന്ത്രിസഭാ തീരുമാനങ്ങള്‍ നല്‍കാനുള്ള വിവരാവകാശ കമീഷന്‍െറ ഉത്തരവ് നടപ്പായില്ല. സംസ്ഥാന പൊതുഭരണ വകുപ്പാണ് സമയപരിധി കഴിഞ്ഞിട്ടും വിവരങ്ങള്‍ നല്‍കാന്‍ മടിക്കുന്നത്. കമീഷന്‍െറ ഉത്തരവ് ലംഘിച്ച പൊതുഭരണ വകുപ്പ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹ്യൂമന്‍ റൈറ്റ്സ് ഡിഫന്‍സ് ഫോറം ജനറല്‍ സെക്രട്ടറി അഡ്വ. ഡി.ബി. ബിനു മുഖ്യ വിവരാവകാശ കമീഷണര്‍ വിന്‍സന്‍.എം.പോളിന് പരാതി നല്‍കി. വിവരാവകാശ നിയമത്തിന്‍െറ അന്തസ്സത്ത കളങ്കപ്പെടുത്തിയ ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നാണ് പരാതിക്കാരന്‍െറ ആവശ്യം.2016 ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 12 വരെ എടുത്ത മന്ത്രിസഭാ തീരുമാനങ്ങള്‍, മിനിറ്റ്സ്, അജണ്ട എന്നിവയുടെ പകര്‍പ്പ് വിവരാവകാശ നിയമപ്രകാരം നല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് ബന്ധപ്പെട്ട അധികൃതര്‍ക്ക് അഡ്വ. ബിനു അപേക്ഷ നല്‍കിയിരുന്നുവെങ്കിലും നല്‍കാന്‍ തയാറായില്ല.
തുടര്‍ന്നാണ് വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യ വിവരാവകാശ കമീഷണറെ സമീപിച്ചത്. തുടര്‍ന്ന് പൊതുഭരണവകുപ്പിന്‍െറ കൂടി വാദം കേട്ട് മുഖ്യവിവരാവകാശ കമീഷണര്‍ വിന്‍സന്‍.എം. പോള്‍ മന്ത്രിസഭാ തീരുമാനങ്ങള്‍ 10 ദിവസത്തിനകം പരാതിക്കാരന് നല്‍കണമെന്നും ഒപ്പം മന്ത്രി സഭാതീരുമാനങ്ങള്‍ സര്‍ക്കാര്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും ജൂണ്‍ 15ന് ഉത്തരവിട്ടിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.