കൊച്ചി: മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന കെ. സുരേന്ദ്രന്‍ ഹൈേകാടതിയില്‍. വ്യാപകമായ ക്രമക്കേടുകള്‍ തെരഞ്ഞെടുപ്പില്‍ നടന്നിട്ടുണ്ടെന്നാരോപിച്ചാണ് സുരേന്ദ്രൻ ഹരജി നൽകിയത്.
മഞ്ചേശ്വരത്തെ വോട്ട് ഇരട്ടിപ്പിക്കലിനെപ്പറ്റിയും വ്യാജ വോട്ടുകളെപ്പറ്റിയും വിവരങ്ങള്‍ പുറത്തുവിട്ടത് മാധ്യമങ്ങളാണ്. ഇതെല്ലാം കോടതിയില്‍ തെളിയിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കോടതിയില്‍ കേസ് കൊടുത്തിരിക്കുന്ന സാഹചര്യത്തില്‍ കൂടുതലൊന്നും പറയുന്നില്ല. നിയമപോരാട്ടവുമായി മുന്നോട്ട് പോകുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി..
നിയമസഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന്റെ പി.ബി അബ്ദുള്‍ റസാഖ് വെറും 89 വോട്ടുകള്‍ക്കാണ് വിജയിച്ചത്. സുരേന്ദ്രന്‍ റീ കൗണ്ടിങ് ആവശ്യപ്പെട്ടിരുന്നെങ്കിലും അനുവദിച്ചിരുന്നില്ല. തോല്‍വിക്ക് കാരണം സി.പി.എമ്മിെൻറ ക്രോസ് വോട്ടും കള്ളവോട്ടുമാണെന്ന് സുരേന്ദ്രന്‍ തുടക്കം മുതൽ ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.