ബാര്‍ കോഴ: മാണിക്കെതിരെ തെളിവില്ലെന്ന് വിജിലന്‍സ്

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ മുന്‍ ധനമന്ത്രി കെ.എം. മാണിക്കെതിരെ തുടരന്വേഷണത്തില്‍ പുതിയ തെളിവുകള്‍ കണ്ടത്തൊനായില്ലെന്ന് വിജിലന്‍സ്. ബാര്‍ ഉടമകള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല. പ്രോസിക്യൂഷന്‍ നടപടികളുമായി മുന്നോട്ടുപോകാന്‍ തെളിവുകള്‍ ലഭ്യമാകാത്ത സാഹചര്യത്തില്‍ തുടര്‍നടപടി അവസാനിപ്പിക്കാന്‍ അനുവദിക്കണമെന്ന് എസ്.പി ആര്‍. സുകേശന്‍ തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് വ്യാഴാഴ്ച പരിഗണിച്ചേക്കും.

ബാറുടമകള്‍ മാണിക്ക് കോഴ നല്‍കിയതിന് തെളിവുണ്ടെന്നായിരുന്നു സുകേശന്‍ ആദ്യം സമര്‍പ്പിച്ച വസ്തുതാ റിപ്പോര്‍ട്ടില്‍ പറഞ്ഞത്. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ കേസ് നിലനില്‍ക്കുമെന്നും വ്യക്തമാക്കിയിരുന്നു. ഈ നിഗമനം കോടതി ശരിവെച്ചതോടെ അന്വേഷണം പുരോഗമിച്ചു. എന്നാല്‍, മാണിക്കെതിരെ കേസ് നിലനില്‍ക്കില്ളെന്ന നിലപാടാണ് അന്നത്തെ വിജിലന്‍സ് മേധാവി വിന്‍സന്‍ എം. പോള്‍ കൈക്കൊണ്ടത്. സുപ്രീംകോടതി അഭിഭാഷകരുടെ നിയമോപദേശവും സുകേശന്‍െറ വാദങ്ങള്‍ തള്ളി. തുടര്‍ന്ന് അന്തിമറിപ്പോര്‍ട്ടില്‍ സുകേശന്‍ അടിമുടി മാറ്റം വരുത്തി. സാക്ഷിമൊഴികളും ബാറുടമകളുടെ ഫോണ്‍ രേഖകളും പരിശോധിച്ചപ്പോള്‍ വൈരുധ്യം കണ്ടത്തെിയെന്നും കേസ് നിലനില്‍ക്കില്ളെന്നും അദ്ദേഹം നിലപാടെടുത്തു. എന്നാല്‍, ഇത് തള്ളിയ കോടതി തുടരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ബിജു രമേശ് സമര്‍പ്പിച്ച സീഡിയില്‍ എഡിറ്റിങ് നടന്നതിനാല്‍ തെളിവായി സ്വീകരിക്കാനാവില്ളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.