രാജൻ ബാബുവിനെതിരെ നടപടി; ജെ.എസ്.എസ് നേതൃയോഗം ശനിയാഴ്ച

തിരുവനന്തപുരം: വെള്ളാപ്പള്ളിയെ കോടതിയിൽ അനുഗമിച്ച പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജന്‍ ബാബുവിനെതിരായ നടപടി ചർച്ച ചെയ്യാൻ ജെ.എസ്.എസിന്‍റെ നിർണായക നേതൃയോഗം ശനിയാഴ്ച ചേരും. രാജൻ ബാബുവിനെതിരെ യു.ഡി.എഫ് നടപടി ആലോചിക്കുന്ന സാഹചര്യത്തിലാണ് യോഗം ചേരുന്നത്. ജെ.എസ്.എസ് സംസ്ഥാന സെക്രട്ടറിയേറ്റും ജില്ലാ ഭാരവാഹികളുടെ യോഗവും അന്നേ ദിവസം ചേരുന്നുണ്ട്.

എന്നാൽ, സംസ്ഥാന പ്രസിഡന്‍റ് കെ.കെ ഷാജുവും അനുകൂലികളും യോഗത്തിൽ നിന്ന് വിട്ടുനിൽക്കും. യു.ഡി.എഫിന് നിരുപാധിക പിന്തുണ വാഗ്ദാനം ചെയ്തുകൊണ്ട് ഷാജു വിഭാഗം കത്ത് നൽകുമെന്നാണ് റിപ്പോർട്ട്.  

വിവാദ പ്രസംഗത്തിന്‍റെ പേരില്‍ കോടതി നടപടി നേരിട്ട വെള്ളാപ്പള്ളി നടേശനെ രാജന്‍ ബാബു അനുഗമിച്ചതാണ് യു.ഡി.എഫിൽ പുതിയ വിവാദങ്ങൾക്ക് വഴിവെച്ചത്. വെള്ളാപ്പള്ളിയെ അനുഗമിച്ചത് ചോദ്യം ചെയ്ത് പ്രസിഡന്‍റ് കെ.കെ. ഷാജു രംഗത്തെത്തിയതാണ് ജെ.എസ്.എസില്‍ വീണ്ടും ഒരു പിളര്‍പ്പിന് കളമൊരുക്കിയിരിക്കുന്നത്.

രാജന്‍ ബാബു എസ്.എന്‍.ഡി.പിയുടെ ലീഗല്‍ അഡ്വൈസര്‍ സ്ഥാനം ഒഴിയണമെന്നും ഇല്ലെങ്കില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെക്കണമെന്നുമാണ് ഷാജു വിഭാഗത്തിന്‍റെ ആവശ്യം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.