തിരുവനന്തപുരം: തെരുവുനായ ശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ ഉടന്‍ നടപടി ആരംഭിക്കന്‍ നിര്‍ദേശം. തെരുവുനായശല്യത്തിന് പരിഹാരം കാണാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സെപ്റ്റംബര്‍ ഒന്നുമുതല്‍ പരിശീലനം ലഭിച്ചവരെ ഉപയോഗിച്ച് തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരിക്കും. ഇതിനായി പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കും. ഒക്ടോബര്‍ ഒന്നുമുതല്‍ സംസ്ഥാനവ്യാപകമായി ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിയമാനുസൃതമായി തെരുവുനായ നിയന്ത്രണനടപടികള്‍ ആരംഭിക്കും.
പദ്ധതിനടത്തിപ്പിന്‍െറ മേല്‍നോട്ടം ജില്ലാ കലക്ടര്‍മാര്‍ക്കായിരിക്കും. ജില്ലാ പഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ പഞ്ചായത്തുകളുടെ സഹകരണത്തോടെ നായ്ക്കളെ പിടികൂടി ക്യാമ്പുകളിലത്തെിച്ച് വന്ധ്യംകരണം നടത്തും. ഇവക്ക് ആവശ്യമായ സംരക്ഷണവും ചികിത്സയും നല്‍കും. ഇതിനായി മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടര്‍മാര്‍ക്കുപുറമേ കരാറടിസ്ഥാനത്തിലും വെറ്ററിനറി ഡോക്ടര്‍മാരെ നിയോഗിക്കും. അനിമല്‍ വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍െറ സഹകരണത്തോടെയാകും പദ്ധതി നടപ്പാക്കുക. എല്ലാ ജില്ലാ ഫാമുകളിലും പിടികൂടുന്ന നായ്ക്കളെ പാര്‍പ്പിക്കാന്‍ സ്ഥലം കണ്ടത്തെും. മുഴുവന്‍ മൃഗക്ഷേമസംഘടനകളെയും രജിസ്റ്റര്‍ ചെയ്യിക്കും. പദ്ധതി നടത്തിപ്പിനായി തദ്ദേശസ്ഥാപനങ്ങളുടെ യോഗം വിളിക്കും. മാസത്തില്‍ പത്തുദിവസമെങ്കിലും ബ്ളോക് അടിസ്ഥാനത്തില്‍ നായ്ക്കളുടെ വന്ധ്യംകരണ ക്യാമ്പ് നടത്താനുള്ള സാധ്യതകളും യോഗം ചര്‍ച്ച ചെയ്തു.
മന്ത്രിമാരായ കെ.കെ. ശൈലജ, കെ. രാജു, ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ, ഐ.ടി സെക്രട്ടറി എം. ശിവശങ്കര്‍, അഡീ. ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, തദ്ദേശഭരണപ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ. ജോസ്, സ്പെഷല്‍ സെക്രട്ടറി വി.കെ. ബേബി, മൃഗസംരക്ഷണ സെക്രട്ടറി അനില്‍ സേവ്യര്‍, മൃഗസംരക്ഷണ ഡയറക്ടര്‍ ഡോ.എന്‍.എന്‍. ശശി, കുടുംബശ്രീ ഡയറക്ടര്‍ എസ്. ഹരികിഷോര്‍, ശുചിത്വമിഷന്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. കെ. വാസുകി, പഞ്ചായത്ത് അഡീഷനല്‍ ഡയറക്ടര്‍ ഈപ്പന്‍ ഫ്രാന്‍സിസ് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.