കലബുറഗി റാഗിങ്: പ്രതികളുടെ ജുഡീഷ്യല്‍ കസ്റ്റഡി 19 വരെ നീട്ടി

ബംഗളൂരു: കലബുറഗിയിലെ അല്‍ഖമര്‍ നഴ്സിങ് കോളജില്‍ മലയാളി വിദ്യാര്‍ഥിനി അശ്വതി സീനിയര്‍ വിദ്യാര്‍ഥിനികളുടെ റാഗിങ്ങിനിരയായ സംഭവത്തില്‍ പ്രതികളുടെ ജുഡീഷ്യല്‍ കസ്റ്റഡി കലബുറഗി സെഷന്‍സ് കോടതി ആഗസ്റ്റ് 19 വരെ നീട്ടി. ഒന്നും രണ്ടും പ്രതികളായ ആതിര, ലക്ഷ്മി എന്നിവരുടെ കസ്റ്റഡിയാണ് നീട്ടിയത്.

ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് വെള്ളിയാഴ്ച പ്രതികളെ വീണ്ടും കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ജാമ്യാപേക്ഷ ജൂലൈ 27ന് കര്‍ണാടക ഹൈകോടതിയും തള്ളിയിരുന്നു. മൂന്നാംപ്രതി കൃഷ്ണപ്രിയക്ക് ആരോഗ്യപരമായ കാരണത്താല്‍ സെഷന്‍സ് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

നാലാം പ്രതി ശില്‍പ ജോസിനെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇന്ത്യന്‍ ശിക്ഷാ നിയമം 307, 346 വകുപ്പുകളും കര്‍ണാടക വിദ്യാഭ്യാസ നിയമത്തിലെ 116ാം വകുപ്പും ചേര്‍ത്താണ് വിദ്യാര്‍ഥിനികള്‍ക്കെതിരെ കേസെടുത്തത്. എന്നാല്‍, കേസില്‍ ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.