തൃശൂര്‍: നടന്‍ ജയസൂര്യ കായല്‍ പുറമ്പോക്ക് കൈയേറി ബോട്ടുജെട്ടിയും ചുറ്റുമതിലും നിര്‍മിച്ചുവെന്ന പരാതിയില്‍ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ ജനുവരി ആറിനകം ഹാജരാക്കാന്‍ കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറിയോട് തൃശൂര്‍ വിജിലന്‍സ് ജഡ്ജി എസ്.എസ്. വാസന്‍ നിര്‍ദേശിച്ചു. കളമശേരി സ്വദേശിയും പൊതുപ്രവര്‍ത്തകനുമായ ഗിരീഷ് ബാബു നല്‍കിയ ഹരജിയിലാണ് നടപടി.
കൊച്ചുകടവന്ത്രയിലാണ് ജയസൂര്യയുടെ വീട്. വീടിന് അനുബന്ധമായി നിര്‍മിച്ച ബോട്ടുജെട്ടിയും ചുറ്റുമതിലും ചിലവന്നൂര്‍ കായല്‍ കൈയേറിയാണെന്നും തീരദേശ പരിപാലന സംരക്ഷണ നിയമവും മുനിസിപ്പല്‍ കെട്ടിട നിര്‍മാണ ചട്ടവും ലംഘിച്ചുവെന്നും ഗിരീഷ്ബാബു കൊച്ചി കോര്‍പറേഷന് പരാതി നല്‍കിയിരുന്നു. സ്ഥലം സന്ദര്‍ശിച്ച് കോര്‍പറേഷന്‍ ബില്‍ഡിങ് ഇന്‍സ്പെക്ടര്‍ കൈയേറ്റമുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കി. റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ 14 ദിവസത്തിനകം നിര്‍മാണം സ്വന്തം ചെലവില്‍ പൊളിച്ച് മാറ്റണമെന്ന് 2014 ഫെബ്രുവരി 28ന് കോര്‍പറേഷന്‍ ഉത്തരവിട്ടു. നാലുമാസം കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല. പരാതിക്കാരന്‍ വീണ്ടും കോര്‍പറേഷനെ സമീപിച്ചു. കായല്‍ അളന്ന് തിട്ടപ്പെടുത്താന്‍ ആ വര്‍ഷം തന്നെ ജൂണ്‍ 30ന് കണയന്നൂര്‍ താലൂക്ക് സര്‍വേയറെ ചുമതലപ്പെടുത്തി. എന്നിട്ടും ബോട്ടുജെട്ടിയും ചുറ്റുമതിലും പൊളിച്ച് മാറ്റിയില്ല. ഇതേ തുടര്‍ന്നാണ് ഗിരീഷ് ബാബു വിജിലന്‍സ് കോടതിയെ സമീപിച്ചത്.
കൊച്ചി കോര്‍പറേഷന്‍ മുന്‍ സെക്രട്ടറി വി.ആര്‍. രാജു, മുന്‍ അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ എന്‍.എം. ജോര്‍ജ്, നിലവിലെ അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ എ. നിസാര്‍, കണയന്നൂര്‍ താലൂക്ക് ഹെഡ് സര്‍വേയര്‍ രാജീവ് ജോസഫ്, നടന്‍ ജയസൂര്യ എന്നിവരെ എതിര്‍കക്ഷിയാക്കിയാണ് ഹരജി. നടന്‍ ജയസൂര്യ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് നടപടികള്‍ മരവിപ്പിച്ചുവെന്നും തുടര്‍ നടപടി ഉണ്ടായില്ളെന്നും ഗിരീഷ്ബാബു വിജിലന്‍സ് കോടതിയില്‍ നല്‍കിയ ഹരജിയില്‍ പറയുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തി ജയസൂര്യക്ക് അനുകൂലമായി പ്രവര്‍ത്തിച്ചതായും ഹരജിയില്‍ പറയുന്നു. ഹരജിക്കാരന് വേണ്ടി അഡ്വ. ജിപ്സണ്‍ ആന്‍റണി ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.