'മുഖ്യമന്ത്രിയെ പങ്കെടുപ്പിക്കാത്തത് ഐ.ബി റിപ്പോർട്ടുള്ളതിനാൽ'

തിരുവനന്തപുരം: ആർ. ശങ്കറിന്‍റെ പ്രതിമ അനാച്ഛാദനച്ചടങ്ങിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ പങ്കെടുപ്പിക്കാത്തത് പ്രതിഷേധമുണ്ടാകുമെന്ന ഐ.ബി റിപ്പോർട്ടിനെ തുടർന്നെന്ന് വെള്ളാപ്പള്ളിയുടെ ഒാഫീസിന്‍റെ വിശദീകരണം. പ്രതിഷേധമുണ്ടായാല്‍ പ്രധാനമന്ത്രി പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിക്കുകയാണ് ചെയ്തത്. പ്രധാനമന്ത്രി പങ്കെടുത്തില്ലെങ്കില്‍ അണികള്‍ക്കുണ്ടാകുന്ന വിഷമവും മുഖ്യമന്ത്രിയെ അറിയിച്ചതായും വെള്ളാപ്പള്ളിയുടെ ഓഫീസ് വ്യക്തമാക്കി.

അതേസമം, പ്രതിഷേധമുണ്ടാകുമെന്ന് റിപ്പോര്‍ട്ട് നല്‍കിയതായ വാര്‍ത്ത നിഷേധിച്ച് ഐ.ബി രംഗത്തുവന്നു. അത്തരത്തില്‍ റിപ്പോര്‍ട്ടുണ്ടെങ്കില്‍ ആദ്യം നല്‍കുക മുഖ്യമന്ത്രിക്കാണെന്നും ഐ.ബി വൃത്തങ്ങള്‍ അറിയിച്ചു. അതിനിടെ മുഖ്യമന്ത്രിയെ കൂടാതെ സ്ഥലം എം.എൽ.എയായ എ.എ. അസീസിനെയും പരിപാടിയിൽ നിന്ന് ഒഴിവാക്കി. പരിപാടിക്ക് ക്ഷണിച്ചിരുന്നു. എന്നാൽ നോട്ടീസിൽ പേരില്ലെന്ന് എ.എ. അസീസ് പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.