തൃശൂര്‍: 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് എ.പി. അബ്ദുല്ലക്കുട്ടിയെ കൊലപ്പെടുത്താന്‍ കെ. സുധാകരന്‍ പദ്ധതി ആസൂത്രണം ചെയ്തുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍. ചാലക്കുടിയില്‍ നിന്നും മധുര ജോഷിയുടെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘത്തെ ഇറക്കിയത് അതിനായിരുന്നു. സി.പി.എമ്മില്‍ നിന്നും വിട്ടു പോയതിന് പ്രതികാരം തീര്‍ത്തതാണെന്ന് വരുത്തി കുറ്റം സി.പി.എമ്മിന്‍െറ തലയില്‍ കെട്ടിവെക്കുകയായിരുന്നു ഉദ്ദേശമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കോണ്‍ഗ്രസിന്‍െറ കൊലപാതക രാഷ്ട്രീയത്തിനെതിരെ തൃശൂര്‍ ഐ.ജി ഓഫീസിന് മുന്നില്‍ ഡി.വൈ.എഫ്.ഐ നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അന്ന് മധുര ജോഷിയെയും സംഘത്തെയും നാട്ടുകാര്‍ പിടികൂടിയപ്പോള്‍ പദ്ധതി പൊളിഞ്ഞു. പോളിങ്ങ് സ്റ്റേഷനുകള്‍ സന്ദര്‍ശിക്കുന്നതിനിടയില്‍ ഗുണ്ടാ സംഘത്തെ അറസ്റ്റ് ചെയ്ത വിവരമറിഞ്ഞത്തെിയ സുധാകരന്‍ അവരെ സ്റ്റേഷനില്‍ നിന്നും ഇറക്കിക്കൊണ്ടു പോയി. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനെന്ന് പ്രചാരണം കിട്ടിയ സംഭവം യഥാര്‍ഥത്തില്‍ കൊലപാതകത്തിനുള്ള നീക്കമായിരുന്നു. അന്ന് ഗൂഢാലോചന അന്വേഷിച്ചില്ളെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ചാവക്കാട് ഹനീഫ വധക്കേസില്‍ മന്ത്രി സി.എന്‍. ബാലകൃഷ്ണനെ പ്രതിചേര്‍ക്കണമെന്നും കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.