തിരുവനന്തപുരം: എം.എല്‍.എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് എം നല്‍കിയ കത്തിന് പി.സി ജോര്‍ജ് സ്പീക്കര്‍ക്ക് വിശദീകരണം നല്‍കി. വിശദീകരണ കത്ത് നിയമസഭാ സെക്രട്ടറിക്കാണ് കൈമാറിയത്. നിയമസഭാ ചട്ടം ആറു പ്രകാരം കേരളാ കോണ്‍ഗ്രസിന്‍െറ പരാതി നിലനില്‍ക്കില്ളെന്നും തള്ളിക്കളയണമെന്നും കത്തില്‍ ജോര്‍ജ് ആവശ്യപ്പെടുന്നു. അയോഗ്യനാക്കണമെന്ന ആവശ്യം ഭരണഘടനാ വിരുദ്ധമാണെന്നും കത്തില്‍ പറയുന്നു. പാര്‍ട്ടി നീക്കത്തിനെതിരെ നിയമ പോരാട്ടം തുടരുമെന്നും ജോര്‍ജ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
പി.സി. ജോര്‍ജിനെ കൂറുമാറ്റ നിരോധനിയമ പ്രകാരം എം.എല്‍.എ സ്ഥാനത്തു നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് മാണി വിഭാഗം ജൂലൈ 21നാണ് സ്പീക്കര്‍ക്ക് കത്തു നല്‍കിയത്. പാര്‍ട്ടിയില്‍ നിന്ന് സ്വയം പുറത്തു പോയതായി കണക്കിലെടുത്ത് ജോര്‍ജിനെ അയോഗ്യനാക്കണമെന്നാണ് പാര്‍ട്ടി വിപ്പ് കൂടിയായ ഗവ. ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ കത്തില്‍ ആവശ്യപ്പെട്ടത്.
മുന്‍ ഗവ. ചീഫ് വിപ്പ് കൂടിയായ പി.സി. ജോര്‍ജിനെ നിയമസഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കാനുള്ള നടപടികള്‍ ആരംഭിക്കാന്‍ മാണി വിഭാഗം ഉന്നതാധികാര സമിതിയോഗം നേരത്തെ തീരുമാനിച്ചിരുന്നു. പി.സി ജോര്‍ജ് പൂഞ്ഞാര്‍ മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാ പ്രതിനിധിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.