മനുഷ്യക്കടത്ത് തടയാന്‍ യുദ്ധക്കപ്പലുകളുമായി യൂറോപ്യന്‍ യൂനിയന്‍

ആംസ്റ്റര്‍ഡാം: മനുഷ്യക്കടത്ത് തടയുന്നതിനായി യുദ്ധക്കപ്പലുകളുമായി യൂറോപ്യന്‍ യൂനിയന്‍ രംഗത്ത്. യൂറോപ്പിലേക്കുള്ള അഭയാര്‍ഥികളുടെ ഒഴുക്ക് നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായാണിത്. ഇറ്റാലിയന്‍ വിമാനവാഹിനിക്കപ്പല്‍ ഉള്‍പ്പെടെ നാലു കപ്പലുകളും നാലു വിമാനങ്ങളും  ഓപറേഷന് ഉപയോഗിക്കും. 22 യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള 1318 പേരും ജോലിക്കാരായുണ്ടാകും. മനുഷ്യക്കടത്തിന് ഉപയോഗിക്കുന്നതിനുള്ള കപ്പലുകള്‍ പിടിച്ചെടുക്കുന്നതടക്കമുള്ള നടപടികള്‍ ഒക്ടോബര്‍ ആദ്യവാരം തുടങ്ങും.
2015ല്‍ ഏഴുലക്ഷം അഭയാര്‍ഥികളുടെ അപേക്ഷകളാണ് യൂറോപ്പിന് ലഭിച്ചത്. ഈ വര്‍ഷം അവസാനമാകുമ്പോഴേക്കും അത് 10 ലക്ഷം കവിയുമെന്നാണ് കണക്ക്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.