ടോക്യോ: രാജ്യത്തിന്‍െറ ഭൂപ്രകൃതിയും ഭൗമശാസ്ത്രവും സംസ്കാരവും തമ്മിലെ ബന്ധം ഉദ്ഘോഷിക്കുന്നതിന്‍െറ ഭാഗമായി വ്യാഴാഴ്ച ജപ്പാന്‍ ആദ്യമായി പര്‍വതദിനം ആചരിച്ചു. ഇതിന്‍െറ ഭാഗമായി പൊതുഅവധിയും പ്രഖ്യാപിച്ചു. 2014ലാണ് പര്‍വതദിനാചരണത്തിന്‍െറ ഭാഗമായി ആഗസ്റ്റ് 11ന് പൊതുഅവധി പ്രഖ്യാപിക്കാന്‍ നിയമമുണ്ടാക്കിയിരുന്നുവെങ്കിലും ഈ വര്‍ഷമാണ് പ്രാബല്യത്തിലായത്.
ജപ്പാനിലെ ജീവിതശൈലിയെ നിര്‍ണയിക്കുന്നതില്‍ പര്‍വതങ്ങള്‍ക്ക് കാര്യമായ പങ്കുണ്ടെന്നതിനാലാണ് ഇതുപോലൊരു ദിനം ആചരിക്കുന്നത്. അഗ്നിപര്‍വതങ്ങളുടെയും ഭൂകമ്പങ്ങളുടെയും പ്രഭവകേന്ദ്രങ്ങളായ നിരവധി പര്‍വതമേഖലകള്‍ ജപ്പാനിലുണ്ട്. ഈ ഭാഗങ്ങളില്‍ ജനവാസമില്ല. രാജ്യത്തെ സമതലപ്രദേശങ്ങളിലാണ് ജനങ്ങള്‍ ഏറെയും തിങ്ങിപ്പാര്‍ക്കുന്നത്. ജപ്പാനില്‍ ‘എട്ട്’ എഴുതാന്‍ ഉപയോഗിക്കുന്ന കഞ്ചി എന്ന അക്ഷരം മലയുടെ ചരിവുകള്‍ പോലിരിക്കും. വികലമായി 11 എഴുതിയ പോലിരിക്കും. ആഗസ്റ്റില്‍ മറ്റൊരു പൊതുഅവധിയുമില്ലാത്തതിനാലാണ് ഈ മാസം 11ന് ആചരണത്തിന് തെരഞ്ഞെടുത്തത്.
ഹരിതദിനം, സമുദ്രദിനം, വയോജനദിനം തുടങ്ങി വ്യത്യസ്ത മാസങ്ങളില്‍ ആചരിക്കുന്ന ദിനങ്ങളിലെല്ലാം രാജ്യത്ത് പൊതുഅവധിയാണ്. ഇത്തരത്തില്‍ ഒരുവര്‍ഷം ജപ്പാനില്‍ 16 പൊതുഅവധിയുണ്ട്. എന്നാല്‍, പൊതുഅവധി നല്‍കുന്നതിന് പിന്നില്‍ സാമ്പത്തിക ലക്ഷ്യങ്ങളുമുണ്ട്. ജി-എട്ട് അംഗരാജ്യമായ ജപ്പാനില്‍ ഉപഭോക്തൃശേഷി കമ്മിയാണെന്ന വിലയിരുത്തലുണ്ട്. അവധി നല്‍കിയാല്‍ ആഘോഷത്തിന്‍െറ ഭാഗമായി പണം ചെലവിടുമെന്നാണ് വിലയിരുത്തല്‍. ദിനാചരണത്തിന്‍െറ ഭാഗമായി എട്ട് ലക്ഷം കോടി രൂപയുടെ വ്യാപാരം നടക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.