'വാക്സിൻ കിട്ടാനില്ല, എന്നിട്ടെന്തിനാ വാക്സിനെടുക്കാനാവശ്യപ്പെട്ട് മൊബൈൽ ഫോണിൽ ഈ റിങ്ട്യൂൺ'- കേന്ദ്രത്തിനെതിരെ ൈഹക്കോടതി

ന്യൂഡൽഹി: മൊബൈൽ ഫോണുകളിൽ ആദ്യം കോവിഡിനെതിരെ തുടങ്ങിയ ഡയലർ ട്യൂൺ വാക്സിനെടുക്കാൻ ആവശ്യപ്പെട്ടാക്കി മാറ്റിയിട്ടുണ്ടെങ്കിലും വാക്സിൻ എവിടെയും ലഭിക്കാതെ എന്തിനാണ് തുടരുന്നതെന്ന് ഡൽഹി ഹൈക്കോടതി. മതിയായ അളവിൽ വാക്സിൻ ലഭ്യമല്ലെന്നിരിക്കെ അസ്വസ്ഥതയുണ്ടാക്കുന്ന ഈ ഡയലർ എത്ര കാലമാണ് തുടരുകയെന്ന് കോടതി ചോദിച്ചു.

''ആര് കോൾ ചെയ്യുേമ്പാഴും നിങ്ങൾ ഈ സന്ദേശം കേൾപിക്കുകയാണ്. ആവശ്യത്തിന് വാക്സിൻ ലഭ്യമല്ലാതിരിക്കെ എത്ര കാലം ഈ വാക്സിനേഷന് വേണ്ടിവരുമെന്നറിയില്ല. നിങ്ങൾ ആളുകൾക്ക് വാക്സിൻ നൽകുന്നില്ല. എന്നിട്ടും വാക്സിൻ എടുക്കൂ എന്നാണ് പറയുന്നത്. വാക്സിനേഷൻ നടക്കാതെ ആർക്കാണ് വാക്സിൻ ലഭിക്കുക. ഈ സന്ദേശത്തിൽ എന്തു കാര്യമാണുള്ളത്''- ജസ്റ്റീസ് വിപിൻ സംഗിയും ജസ്റ്റീസ്രേഖ പള്ളിയും ചേർന്ന ബെഞ്ച് ചോദിച്ചു.

ഒരേ സന്ദേശം നിരന്തരം ആവർത്തിക്കുന്നതിനു പകരം ഒന്നിലേറെ സന്ദേങ്ങളായി ഇതിനെ മാറ്റണമെന്നും കോടതി ആവശ്യപ്പെട്ടു. ഇതേ അവസ്ഥ തുടർന്നാൽ ഒരു ടേപ് കേടുവരികയോ പ്രവർത്തനം നിലക്കുകയോ ചെയ്യുന്ന കാലം പരിഗണിച്ചാൽ അടുത്ത 10 വർഷത്തേക്ക് ഇതു തുടരുമെന്നും കോടതി പരിഹസിച്ചു.

രാജ്യത്തെ അടിസ്ഥാന സാഹചര്യങ്ങളോട് കേന്ദ്രമായാലും സംസ്ഥാനമായാലും സർക്കാറുകൾ പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ടു.

ഡയലർ ട്യൂണിൽ മാറ്റങ്ങൾ വരുത്തിയാൽ അതെങ്കിലും കേൾക്കുന്നവർക്ക് സഹായകമാകും.

സാനിറ്റൈസർ ഉപയോഗിക്കുന്നതിനും മാസ്ക് ധരിക്കുന്നതിനും പ്രേരണ നൽകി കഴിഞ്ഞ വർഷം നിരന്തര പ്രചാരണം നടന്നതാണ്. ഇനിയത് മാറ്റി ഓക്സിജൻ, കോൺസൻട്രേറ്ററുകൾ, മരുന്നുകൾ എന്നിവയെ കുറിച്ച ബോധവതക്രണം നടത്തണം. ഇതിന് ടെലിവിഷൻ അവതാരകരും പ്രൊഡ്യൂസർമാരും പരിപാടികൾ ആവിഷ്കരിക്കണം. സമയം അതിവേഗം അതിക്രമിക്കുകയാണ്. അടിയന്തര സ്വഭാവത്തോടെ കാര്യങ്ങൾ നിർവഹിക്കപ്പെടണം''- കോടതി വ്യക്തമാക്കി.

കോവിഡ് വിഷയം കൈകാര്യം ചെയ്യാൻ പ്രിന്‍റ്, ടി.വി മാധ്യമങ്ങൾ വഴിയും ഡയലർ ട്യൂണുകളിലും പുതുതായി എന്തു നടപടികൾ സ്വീകരിക്കുന്നുവെന്ന് മേയ് 18നകം വ്യക്തമാക്കണമെന്നും നിർദേശം നൽകി. 

Tags:    
News Summary - "Who Will Get Vaccine When None Available?": High Court Slams Dialer Tune

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.