പശ്ചിമഘട്ടം: കസ്തൂരി രംഗൻ കരട് റിപ്പോർട്ടിന് അംഗീകാരം

ന്യൂഡൽഹി: പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച അന്തിമ വിജ്ഞാപനം ആറു മാസത്തിനകം ഇറക്കാൻ കേന്ദ്രസർക്കാറിന് ദേശീയ ഹരിത ട്രൈബ്യൂണൽ നിർദേശം നൽകിയതിന് പിന്നാലെ കസ്തൂരി രംഗൻ കരട് റിപ്പോർട്ടിന് അംഗീകാരം. റിപ്പോർട്ട് പുതുക്കി ഇറക്കാനാണ് സർക്കാർ അനുമതി നൽകിയത്.

ഇതേതടുർന്ന് കേരളത്തിൽ പുതിയ ക്വാറികൾക്ക് അനുമതി നൽകില്ല. ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പരിധിയിൽ നിന്ന് ഒഴിവാക്കിയേക്കും. കസ്തൂരി രംഗൻ റിപ്പോർട്ട് അത് പോലെ നടപ്പാക്കാനാകില്ലെന്ന് കേന്ദ്ര പരിസ്തിഥി മന്ത്രാലയം അറിയിച്ചതായാണ് വിവരം.

കേരളം നേരിട്ട പ്രളയക്കെടുതിയിലേക്ക് വിരൽ ചൂണ്ടിയ ജസ്റ്റിസ് എ.കെ. ഗോയലിെൻറ നേതൃത്വത്തിലുള്ള ബെഞ്ച്, പരിസ്ഥിതി ലോലമെന്ന് കരട് വിജ്ഞാപനത്തിൽ പറഞ്ഞ പ്രദേശങ്ങളുടെ വിസ്തൃതിയിൽ ഒരു മാറ്റവും വരുത്തരുതെന്ന് ഒാർമിപ്പിച്ചിരുന്നു. കരടിൽ മാറ്റം വരുത്തുന്നേതാ പുതിയ പാരിസ്ഥിതിക അനുമതികൾ നൽകുന്നതോ പരിസ്ഥിതിക്ക് ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്നുമായിരുന്നു കഴിഞ്ഞദിവസം ഹരിത ട്രൈബ്യൂണൽ സർക്കാറിനോട് ആവശ്യപ്പെട്ടത്.

കരട് വിജ്ഞാപനത്തിൽ കൂടുതൽ ഇളവുകൾ അനുവദിക്കാൻ നീക്കമുണ്ടെന്ന് നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കസ്തൂരി രംഗൻ റിപ്പോർട്ടിലെ പരിസ്ഥിതി ലോല മേഖലയിൽനിന്ന് ഏലമലക്കാടുകളും ചതുപ്പുകളും പട്ടയ ഭൂമിയുമടങ്ങുന്ന 424 ചതുരശ്ര കിലോമീറ്റർ പ്രദേശം ഒഴിവാക്കണമെന്ന് കേരളം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

2017ലെ കരട് വിജ്ഞാപനത്തിെൻറ കാലാവധി ആഗസ്റ്റ് 26നാണ് അവസാനിച്ചത്. 2013ലാണ് കസ്തൂരി രംഗൻ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ ആദ്യ കരട് വിജ്ഞാപനം ഇറങ്ങിയത്. ഇതുപ്രകാരം 123 വില്ലേജുകളാണ് പരിസ്ഥിതി ലോല മേഖലയായി നിശ്ചയിച്ചത്. കാലാവധി തീർന്ന മുറക്ക് രണ്ടുവട്ടം കൂടി പുതുക്കി. 2017 ഫെബ്രുവരി 27ന് ഇറക്കിയ കരടിൽ ജനവാസ മേഖലകളെ ഒഴിവാക്കണമെന്ന കേരളത്തിെൻറ ആവശ്യവും ഉൾക്കൊള്ളിച്ചിട്ടുണ്ട്. വീണ്ടും പുതുക്കുേമ്പാൾ പക്ഷേ, ഒരു മാറ്റവും വരുത്തരുതെന്നാണ് ട്രൈബ്യൂണൽ നിർദേശം.

രാഷ്ട്രീയ കാരണങ്ങളാൽ പശ്ചിമഘട്ട അന്തിമ വിജ്ഞാപനം ഇറക്കുന്നതിൽ കേന്ദ്രം വലിയ കാലതാമസമാണ് വരുത്തിയത്. സംസ്ഥാനങ്ങളുടെ സമീപനവും നടപടികൾ വൈകിപ്പിച്ചു.

Tags:    
News Summary - Western Ghats: Kasthuri Rangan Report-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.