ഗ്വാളിയോർ: മധ്യപ്രദേശിലെ ഗ്വാളിയോർ ജില്ലയിൽ തോക്ക് ലൈസൻസ് അപേക്ഷിക്കുന്നവർ നഗരസഭക്ക് കീഴിലെ ‘ഗോശാല’യിലെ പശുക്കൾക്ക് 10 പുതപ്പ് സംഭാവന ചെയ്യണമെന്ന് ജില്ല കലക്ടറുടെ നിർദേശം. ശനിയാഴ്ചയാണ് കലക്ടർ അനുരാഗ് ചൗധരി തോക്ക് ലൈസൻസ് അപേക്ഷക്ക് പുതിയ നിബന്ധന കൊണ്ടുവന്നത്. അതിശൈത്യം മൂലം ആറു പശുക്കൾ ചത്ത ഗ്വാളിയോർ നഗരസഭക്ക് കീഴിലെ ഗോല ക മന്ദിറിലുള്ള ‘ഗോശാല’ സന്ദർശിച്ച ശേഷമാണ് ഉത്തരവിറക്കിയത്.
തോക്കു ലൈസൻസ് അപേക്ഷകർ മരത്തൈ നട്ട് അതിെൻറ സെൽഫി സഹിതം അപേക്ഷിക്കണമെന്ന നിബന്ധന ഈ വർഷം ജൂണിൽ ചൗധരി കൊണ്ടുവന്നിരുന്നു. വൃക്ഷത്തൈ ഒരു മാസം പരിപാലിക്കണമെന്നും നിർദേശത്തിലുണ്ടായിരുന്നു. 8,000 പശുക്കളുള്ള ഗോല ക മന്ദിർ, ലാൽ തിപാര എന്നിവടങ്ങളിലെ ഗോശാലകളിലേതെങ്കിലുമൊന്നിനോ രണ്ടിടത്തേക്കുമോ പുതപ്പ് നൽകണമെന്നാണ് നിർദേശത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.