ഭുവനേശ്വർ: ഒഡീഷ പ്രതിപക്ഷ നേതാവ് ജയനാരായൺ മിശ്ര വനിത പൊലീസുകാരിയെ പിടിച്ചുതള്ളിയെന്ന് പരാതി. പൊലീസുകാരി കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് തള്ളിയെന്നാണ് പരാതിയിൽ പറയുന്നത്. സാംബാൽപൂരിൽ നടന്ന ബി.ജെ.പി പ്രതിഷേധത്തിനിടെയായിരുന്നു നടപടി.
ധനുപാലി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഇൻ ചാർജ് അനിത പ്രദാനാണ് എം.എൽ.എ പിടിച്ചു തള്ളിയെന്ന പരാതിയുമായി രംഗത്തെത്തിയത്. ബുധനാഴ്ച കലക് ട്രേറ്റിന് മുന്നിൽ നടന്ന പ്രതിഷേധത്തിനിടെയാണ് സംഭവമുണ്ടായത്.
ബി.ജെ.പി പ്രവർത്തകർ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചപ്പോൾ. വനിത പൊലീസുകാരി ഇത് തടഞ്ഞു. തുടർന്ന് അവരെ കൊള്ളക്കാരിയെന്ന് വിളിക്കുകയും ചെയ്തു. എന്തിനാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് ചോദിച്ചപ്പോൾ പിടിച്ചു തള്ളിയെന്നുമാണ് അനിതയുടെ പരാതിയിൽ. പൊലീസുകാരിക്കെതിരെ എം.എൽ.എയും പരാതി നൽകിയിട്ടുണ്ട്. അതേസമയം, പൊലീസുകാരിയെ പിടിച്ചു തള്ളിയെന്ന വാർത്ത എം.എൽ.എ നിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.