കഴുത്തിലും മുഖത്തും വെട്ടേറ്റ് യുവതി; മൊബൈലിൽ വിഡിയോയെടുത്ത് നാട്ടുകാർ

മീററ്റ്: കഴുത്തിലും മുഖത്തും മൂർച്ചയേറിയ ആയുധം കൊണ്ട് വേട്ടേറ്റ നിലയിൽ കനാലിൽ കണ്ടെത്തിയ പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കാൻ സഹായിക്കാതെ നോക്കിനിന്ന് നാട്ടുകാർ. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം.

കനാലിനുള്ളിൽ കഴുത്തിലും മുഖത്തും ആഴത്തിലുള്ള മുറിവുമായി രക്തത്തിൽ കുളിച്ചു നിന്ന പെൺകുട്ടിക്ക് ചുറ്റും കൂടിയ നാട്ടുകാർ അവരെ സഹായിക്കാതെ മൊബൈലിൽ വിഡിയോയും ഫോട്ടോകളുെമടുക്കുന്ന തിരക്കിലായിരുന്നു. രക്തം വാർന്ന് അബോധാവസ്ഥയിലേക്ക് പോയികൊണ്ടിരുന്ന പെൺകുട്ടിയെ നാട്ടുകാർ ചോദ്യം ചെയ്തു. പൊലീസ് എത്തിയാണ് പെൺകുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയത്.

പെൺകുട്ടി മജിസ്ട്രേറ്റിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ സഹോദരനെയും ബന്ധുവിനെയും പൊലീസ് അറസ്റ്റു ചെയ്തു. താൻ പ്രണയിച്ചിരുന്ന യുവാവിനെ വിവാഹം കഴിക്കുന്നതിനെ വീട്ടുകാർ എതിർത്തിരുന്നുവെന്നും തുടർന്ന് സഹോദരനും ബന്ധും ചേർന്ന് വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നുവെന്നും പെൺകുട്ടി മൊഴി നൽകി.

ഉത്തർപ്രദേശിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ നടക്കുന്ന ക്രൂരകൃത്യങ്ങൾ ദിനംപ്രതി വർധിക്കുകയാണ്. സംസ്ഥാനത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനും തടയുന്നതിനായി ''സ്ത്രീ-ശിശു സുരക്ഷാ സംഘടന'' എന്ന പേരിൽ സമിതി രൂപീകരിക്കുമെന്ന് യോഗി ആദിത്യനാഥ് സർക്കാർ അറിയിച്ചിരുന്നു. ഡി.ജി.പി റാങ്കിലുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥനായിരിക്കും സമിതിയുടെ നേതൃത്വമെന്നും പത്രക്കുറിപ്പിൽ സർക്കാർ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.