അഹ്മദാബാദ്: ഗുജറാത്ത് നിയമസഭയിലെ സ്പീക്കറുടെ കസേരയിൽ ‘അജ്ഞാതൻ’ ഇരിക്കുന്ന ഫോേട്ടാ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ഇൗ വിഷയത്തിൽ അന്വേഷണത്തിന് ഉത്തരവായി. കഴിഞ്ഞയാഴ്ചയാണ് ഒരു വാട്സ്ആപ് ഗ്രൂപ്പിൽ ചിത്രം പ്രത്യക്ഷപ്പെട്ടത്. സ്പീക്കർ രാജേന്ദ്ര ത്രിവേദി തന്നെയാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് അസംബ്ലി സെക്രട്ടറി ഡി.എം. പേട്ടൽ അറിയിച്ചു.
സ്പീക്കർ അല്ലാതെ ആർക്കും ആ കസേരയിൽ ഇരിക്കാൻ കഴിയില്ല. യുവാവ് എങ്ങനെ ഹാളിൽ കടന്ന് ചിത്രം പകർത്തിയെന്ന് അസംബ്ലി സെക്രേട്ടറിയറ്റ് അന്വേഷണം ആരംഭിച്ചു. വാട്സ് ആപ് ഗ്രൂപ്പിെൻറ സ്ക്രീൻ ഷോട്ടിൽനിന്ന് ലഭിച്ച വിവരമനുസരിച്ച് രാഹുൽ എന്നയാളാണ് ചിത്രം പുറത്തുവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.