ന്യൂഡൽഹി: രാജ്യത്ത് മുസ്ലിംകൾക്കും ദലിതർക്കും എതിരെ വർധിച്ചുവരുന്ന വെറുപ്പിെൻറ രാഷ്ട്രീയത്തിനെതിരെയും ആൾക്കൂട്ട കൊലവെറിക്കെതിരെയും സാമൂഹിക പ്രവർത്തകർ ബൈക്ക് റാലി സംഘടിപ്പിച്ചു. ഞായറാഴ്ച രാജ്യതലസ്ഥാനത്തുനിന്ന് ഹരിയാനയിെല മേവാത്ത് വരെയാണ് റാലി സംഘടിപ്പിച്ചത്. പ്രതികളെ ഭരണകൂടം ശിക്ഷിക്കാതിരിക്കുന്നതും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിൽ ഏജൻസികൾ പരാജയമാകുന്നതും രാജ്യത്തെ ഭയപ്പെടുത്തുന്നു. ‘അഹ്ലാഖ്, പെഹ്ലുഖാൻ, അലീമുദ്ദീൻ, ജുനൈദ് എന്നിവ ചില പേരുകൾ മാത്രമല്ല. അടുത്ത കാലത്ത് കൊലചെയ്യപ്പെട്ട ഒരുകൂട്ടം നിഷ്കളങ്കരാണ്’ തുടങ്ങിയ ബാനറുകൾ ഉയർത്തിയായിരുന്നു റാലി.
ഡൽഹി മണ്ഡി ഹൗസിൽ നടന്ന ചടങ്ങിൽ അലി അൻവർ എം.പി, മനോജ് ജാ എം.പി, സ്വാമി അഗ്നിവേശ്, ഹർഷ് മന്ദിർ, നിവേദിത മേനോൻ, യോഗേന്ദർ യാദവ്, ഗൗഹർ റാസ, നഹാസ് മാള, ഉമർ ഖാലിദ്, ആദിത്യ നിഗം, മോഹിത് കെ. പാണ്ഡെ, ഷഹ്ല റാഷിദ്, നദീം ഖാൻ തുടങ്ങിയവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.