മുംബൈ: മഹാരാഷ്ട്രയിലെ പുതിയ ‘മഹാ വികാസ് അഗാഡി’ സര്‍ക്കാറില്‍ ശിവസേന അധ്യക്ഷന്‍ ഉ ദ്ധവ് താക്കറെ മുഖ്യമന്ത്രിയാകും. കോണ്‍ഗ്രസ് ഹൈകമാന്‍ഡ് പ്രതിനിധികളായ അഹ്മദ് പട്ട േല്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കെ.സി വേണുഗോപാല്‍, എന്‍.സി.പി അധ്യക്ഷൻ ശരദ് പവാര്‍ തുടങ ്ങിയ നേതാക്കള്‍ പങ്കെടുത്ത ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് സംയുക്ത യോഗം ഉദ്ധവ് മുഖ്യമ ന്ത്രിയാകണമെന്ന് ഐകകണ്ഠ്യേന ആവശ്യപ്പെടുകയായിരുന്നു. പവാറാണ് ഉദ്ധവിെൻറ പേര് നിര്‍ദേശിച്ചത്.
എന്നാൽ, ഉദ്ധവ് േയാഗത്തിൽ തീരുമാനം വ്യക്തമാക്കിയില്ല. ആലോചിക്കാന്‍ കൂടുതല്‍ സമയം നല്കി യോഗം അവസാനിപ്പിക്കുകയായിരുന്നു. നേതാക്കളുടെ ആവശ്യം മാനിച്ച് മുഖ്യമന്ത്രിപദം ഏറ്റെടുക്കാൻ ഉദ്ധവ് തയാറാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവുത്ത് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. മൂന്ന് പാർട്ടികളുടെയും സംയുക്ത ചർച്ച ശനിയാഴ്ചയും തുടരുമെന്ന് യോഗശേഷം പൃഥ്വീരാജ് ചവാൻ അറിയിച്ചു. ചർച്ച തൃപ്തികരമാണെന്നും അദ്ദേഹം പറഞ്ഞു.
ഉദ്ധവ് മുഖ്യമന്ത്രിയാകണമെന്ന് എല്ലാവരും ആവശ്യപ്പെട്ടതായി പറഞ്ഞ പവാർ ശനിയാഴ്ച പൂർണ രൂപമാകുമെന്ന് വ്യക്തമാക്കി. ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് സഖ്യ സര്‍ക്കാറിനുളള പിന്തുണ കത്തുകള്‍ തയാറായി. ചില്ലറ വിഷയങ്ങളില്‍ വ്യക്തതവരുത്താനുണ്ടെന്നും തുടര്‍ന്ന് ഗവര്‍ണറെ കണ്ട് സര്‍ക്കാറുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കുമെന്നും സേന വൃത്തങ്ങള്‍ പറഞ്ഞു.
കാബിനറ്റും സഹമന്ത്രിപദങ്ങളും ഉൾപെടെ സേനക്ക് 16, എന്‍.സി.പിക്ക് 14, കോണ്‍ഗ്രസിന് 12 മന്ത്രിമാരെന്നതാണ് ഘടന. കോണ്‍ഗ്രസിനും എന്‍.സി.പിക്കും ഉപമുഖ്യമന്ത്രി പദം. വകുപ്പുകള്‍ സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. സംയുക്തയോഗത്തിെൻറ മുന്നോടിയായി വ്യാഴാഴ്ച അർധ രാത്രി ഉദ്ധവ് താക്കറെ പവാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഉദ്ധവ് മുഖ്യനായില്ലെങ്കില്‍ അജിത് പവാര്‍ ഉപമുഖ്യമന്ത്രി പദം ഏറ്റെടുക്കാനിടയില്ല.
വെള്ളിയാഴ്ച രാവിലെ നടന്ന സേന എം.എൽ.എമാരുടെ യോഗത്തില്‍ മുഖ്യമന്ത്രി ഉദ്ധവ് തന്നെ ആകണമെന്ന് ആവശ്യമുയർന്നു. എന്നാല്‍, അന്തിമ തീരുമാനം കൈക്കൊള്ളാൻ ഉദ്ധവിനെ അധികാരപ്പെടുത്തി. എം.എല്‍.എമാരെ സേന മുംബൈയില്‍തന്നെ താമസിപ്പിച്ചു. കോണ്‍ഗ്രസ്, എന്‍.സി.പി സഖ്യത്തിലെ ചെറു പാര്‍ട്ടികളും സേനയുമായി ചേര്‍ന്ന് സര്ക്കാറുണ്ടാക്കുന്നതിനെ പിന്തുണച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.