അഹ്മദാബാദ്: ഗുജറാത്തിലെ ഇശ്റത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ കുറ്റാരോപിതരായ ഉന്നത െപാലീസ് ഒാഫിസർമാർ സുപ്രീംകോടതി നിർദേശത്തെ തുടർന്ന് രാജിെവച്ചു. വിരമിച്ചശേഷം പുനർനിയമനം ലഭിച്ച എൻ.കെ. അമിൻ, തരുൺ ബാരോത് എന്നിവരാണ് സ്ഥാനമൊഴിയുന്നതായി കോടതിയെ അറിയിച്ചത്.
കഴിഞ്ഞ വർഷം ആഗസ്റ്റിൽ പൊലീസ് സൂപ്രണ്ടായി വിരമിച്ച അമിനെ തപി ജില്ലയിൽ എസ്.പിയായി നിയമിക്കുകയായിരുന്നു. വിരമിച്ച് ഒരു വർഷത്തിനുശേഷമാണ് ബാരോതിനെ പടിഞ്ഞാറൻ റെയിൽവേയിൽ െഡപ്യൂട്ടി പൊലീസ് സൂപ്രണ്ടായി നിയമിച്ചത്. ഒരു വർഷത്തെ കരാർ വ്യവസ്ഥയിലായിരുന്നു നിയമനം.
സൊഹ്റാബുദ്ദീൻ, ഇശ്റത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസുകളിൽ വിചാരണ നേരിടുന്നയാളാണ് അമിൻ. ഇയാൾ എട്ടുവർഷം ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു. കൊലപാതകം, തട്ടിക്കൊണ്ടുേപാകൽ കേസുകളിൽ പ്രതിയായ തരുൺ ബാരോത് മൂന്നുവർഷം ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു.
ഗുരുതര ആരോപണങ്ങൾ നേരിടുന്ന ഇവരെ വീണ്ടും പൊലീസിൽ നിയമിച്ച സംസ്ഥാന സർക്കാർ നടപടിയെ സുപ്രീംകോടതി കഴിഞ്ഞ ദിവസം അതിരൂക്ഷമായി വിമർശിച്ചിരുന്നു. റിട്ട. െഎ.പി.എസ് ഒാഫിസർ രാഹുൽ ശർമയാണ് ഇവരുടെ നിയമനത്തിനെതിരെ പൊതുതാൽപര്യ ഹരജി നൽകിയത്. ഹരജി ഗുജറാത്ത് ഹൈകോടതി തള്ളിയതിനെ തുടർന്നാണ് ശർമ സുപ്രീംകോടതിയെ സമീപിച്ചത്. അമിൻ രണ്ട് വ്യാജ ഏറ്റുമുട്ടൽ കേസുകളിൽ വിചാരണ നേരിടുന്നയാളാണെന്നും ജുഡീഷ്യൽ കസ്റ്റഡി പൂർത്തിയായതിന് തൊട്ടുപുറകെയാണ് പൊലീസ് സൂപ്രണ്ടായി നിയമിച്ചതെന്നും രാഹുൽ ശർമ കോടതിയിൽ ചൂണ്ടിക്കാട്ടി.
സർവിസ് ട്രാക് പരിശോധിക്കാതെയാണ് ഇവരെ വീണ്ടും നിയമിച്ചത്. ഇത് പൊതുവിശ്വാസ്യതയുടെ ലംഘനമാണെന്നും ഹരജിയിൽ കുറ്റപ്പെടുത്തിയിരുന്നു.
അമിനും ബാരോതും നൽകിയ സത്യവാങ്മൂലം പരിശോധിച്ചശേഷം ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന െബഞ്ച്, ഇരുവരോടും വ്യാഴാഴ്ചതന്നെ രാജിെവക്കാൻ ആവശ്യപ്പെടുകയായിരുന്നു. സംസ്ഥാന സർക്കാറിനെ പ്രതിസന്ധിയിൽനിന്നൊഴിവാക്കാൻ തങ്ങൾ രാജിെവക്കുകയാണ് എന്ന് ഇവർ പറഞ്ഞു.
2004ലാണ് ഇശ്റത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ നടന്നത്. അഹ്മദാബാദിനടുത്ത് കോതാർപുരിൽെവച്ച് ഇശ്റത് അടക്കം നാലുപേരെ പൊലീസ് വെടിെവച്ചുകൊല്ലുകയായിരുന്നു. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ വധിക്കാൻ പദ്ധതിയിട്ടുവെന്ന് ആരോപിച്ചായിരുന്നു കൊല. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ടനുസരിച്ചായിരുന്നു ‘ഏറ്റുമുട്ടൽ’ എന്നാണ് പൊലീസ് പറഞ്ഞത്. എന്നാൽ, ഇത്തരമൊരു റിപ്പോർട്ടുമില്ലെന്ന് പിന്നീട് തെളിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.