ലഖ്‌നൗ - ആഗ്രാ എക്‌സ്പ്രസ്‌വേയില്‍ 12 കാറുകൾ കൂട്ടിയിടിച്ചു: രണ്ടു മരണം

ന്യൂഡല്‍ഹി: ലഖ്‌നൗ - ആഗ്രാ എക്‌സ്പ്രസ്‌വേയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്കു പിന്നില്‍ 12 കാറുകള്‍ ഇടിച്ച് രണ്ട് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വ്യാഴാഴ്ച രാവിലെയാണ് അപകടം നടന്നത്.കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് റോഡിലെ ദൃശ്യപരിധി കുറഞ്ഞതാണ് അപകടത്തിനിടയാക്കിയത്. 

ദീപക് (32) സുമിത (34)എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച കാർ േലാറിക്ക് പിറകിൽ ഇടിച്ചാണ് അപകടമുണ്ടായത്. 
എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് റോഡില്‍ നിര്‍ത്തിയിട്ട  ലോറി മൂടല്‍ മഞ്ഞു മൂലം കാർ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടില്ല. തുടർന്ന് പിന്നാലെവന്ന വാഹനങ്ങളെല്ലാം കൂട്ടിയിടിക്കുകയായിരുന്നു. 

ശൈത്യകാലമായതോടെ ഉത്തരേന്ത്യന്‍ പാതകളില്‍ അപകടങ്ങള്‍ തുടരുകയാണ്. മഞ്ഞ് വീഴ്ചയെ തുടര്‍ന്ന് മുന്നില്‍ പോകുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയാത്തതാണ്  അപകട കാരണം. യമുന എക്‌സ്പ്രസ് വേയില്‍ ഡിസംബര്‍ രണ്ടിനുണ്ടായ അപകടത്തില്‍ ഇറ്റാലിയന്‍ പൗരനുള്‍പ്പെടെ നാലു പേര്‍ക്ക് പരിക്കേറ്റിരുന്നു. 

Tags:    
News Summary - Two dead in car pile-up on Lucknow-Agra expressway- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.