വടക്കെൻറ ബി.ജെ.പി വിരുദ്ധ ട്വീറ്റുകൾ കുത്തിപ്പൊക്കി സൈബർ ലോകം

ന്യൂഡൽഹി: മുൻ കോൺഗ്രസ് വക്താവ് ടോം വടക്കൻ ബി.ജെ.പിയിലേക്ക് പോയത് രാജ്യത്ത് വലിയ ചർച്ചയായ സാഹചര്യത്ത ിൽ ട്വിറ്ററിൽ ഇരുപാർട്ടിക്കാരും തമ്മിൽ പോര് തുടരുകയാണ്. പുൽവാമ ആക്രമണത്തിൽ കോൺഗ്രസിെൻറ നിലപാടിൽ പ് രതിഷേധിച്ചാണ് താൻ പാർട്ടി വിടുന്നതെന്ന് വടക്കൻ പറഞ്ഞിരുന്നു.

എന്നാൽ പുൽവാമ ആക്രമണത്തിന് ശേഷം വടക്കൻ ട ്വിറ്ററിൽ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് ഇട്ട ട്വീറ്റുകൾ ഇപ്പോൾ ചിലർ കുത്തിപ്പൊക്കിയിരിക്കുകയാണ്. വടക്കൻ ഏറ ്റവും അവസാനം ബി.ജെ.പിക്കെതിരെ ട്വീറ്റുമായി എത്തിയത് മാർച്ച് ആറിനായിരുന്നു. ബി.ജെ.പിക്കാർ കള്ളം പറയുന്നവരാണ െന്നായിരുന്നു അന്ന് വടക്കൻ പറഞ്ഞത്. ഉത്തർ പ്രദേശിലെ സാധാരണക്കാർക്ക് ബി.ജെ.പി എം.എൽ.എമാരുടെയും എം.പിമാരുടെയും കള്ളങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകുകയായിരുന്നു അദ്ദേഹം.

ബി.ജെ.പിയിലേക്ക് ചേക്കേറുന്നതിന് മുമ്പ് ട്വീറ്റുകളെല്ലാം നീക്കം ചെയ്യാനുള്ള ബുദ്ധിയെങ്കിലും ടോം വടക്കൻ കാണിക്കണമായിരുന്നുവെന്ന് ട്വിറ്ററാട്ടികൾ പരിഹസിച്ചു. ഏറ്റവും കുറഞ്ഞത് ട്വിറ്റിൽ നൽകിയ പ്രൊഫൈൽ വിവരങ്ങൾ എങ്കിലും മാറ്റാമായിരുന്നുവെന്നും ചിലർ പറഞ്ഞു. ‘ബിജെപിയില്‍ ചേര്‍ന്നാല്‍ നിങ്ങൾ ചെയ്ത കുറ്റകൃത്യങ്ങൾ എല്ലാം വ്യത്തിയാക്കപ്പെടും എന്ന ട്വീറ്റാണ് ഏറ്റവും കൂടുതൽ പ്രചാരണം നേടിയത്. ഒരു പാർട്ടിയിൽ നിന്ന് മറ്റൊരു പാർട്ടിയിലേക്ക് പോകുന്നവരെ പരിഹസിച്ച് ഇട്ട ആ ട്വീറ്റാണ് സൈബർ ലോകം കൂടുതൽ ആഘോഷമാക്കിയത്.

അധ്യക്ഷൻ രാഹുൽ ഗാന്ധി ദക്ഷിണേന്ത്യയിൽ പ്രചാരണത്തിന് എത്തിയ സമയത്ത് തന്നെയുള്ള മുൻ വക്താവിെൻറ കൂട്മാറ്റം കോൺഗ്രസിനെതിരെ രാഷ്ട്രീയായുദ്ധമാക്കാനുള്ള തയാറെടുപ്പിലാണ് ബി.ജെ.പി. കോൺഗ്രസിൽ നിലനിൽക്കുന്ന കുടുംബ രാഷ്ട്രീയവും തെൻറ പാർട്ടി വിടലിന് കാരണമായിട്ടുണ്ടെന്ന് ടോം വടക്കൻ പറഞ്ഞു. ഉപയോഗ ശേഷം വലിച്ചെറിയുന്ന സ്വഭാവമാണ് കോൺഗ്രസിനുള്ളതെന്നും വടക്കൻ ആരോപിച്ചിരുന്നു. എന്നാൽ വടക്കെൻറ നീക്കത്തെ കാര്യമാക്കുന്നില്ലെന്ന നിലപാടിലാണ് കോൺഗ്രസ്.

Tags:    
News Summary - Twitter Digs Up tom vadakkans Anti-BJP Posts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.