വാട്ടർടാങ്കിെൻറ നിർമാണശാല തകർന്ന് മൂന്ന് തൊഴിലാളികൾ മരിച്ചു11 പേർക്ക് പരിക്ക്; ആറുപേരുടെ നില ഗുരുതരം

ബംഗളൂരു: ബംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവേജ് ബോർഡിന് (ബി.ഡബ്ല്യു.എസ്.എസ്.ബി) കീഴിൽ നിർമാണത്തിലിരുന്ന വാ ട്ടർ ടാങ്കിെൻറ ഇരുമ്പ്പന്തൽ തകർന്നുവീണ് മൂന്ന് െതാഴിലാളികൾ മരിച്ചു. മൂവരും ബംഗാൾ സ്വദേശികളാണ്. ബംഗളൂ രു ജൊഗ്ഗപ്പ ലേഒൗട്ടിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. പരിക്കേറ്റ 11 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ച ു.

ഇവരിൽ ആറുപേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അപകടം നടക്കുേമ്പാൾ 20ഒാളം തൊഴിലാളികൾ സംഭവസ്ഥലത്തുണ്ടായിരുന്നതായാണ് വിവരം.

ഇരുമ്പ്പൈപ്പും ഷീറ്റും ഉപയോഗിച്ച് നർമിച്ച പന്തലിെൻറ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയെന്ന് സംശയിക്കുന്ന തൊഴിലാളികൾക്കായി അഗ്നിശമന സേനയും ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാപ്രവർത്തനം ഉൗർജിതമാക്കി. എട്ട് ഫയർ എൻജിനുകൾ സംഭവസ്ഥലത്തെത്തി. അവശിഷ്ടങ്ങൾക്കടിയിൽ കുടങ്ങിയവരെ കണ്ടെത്താൻ റഡാർ സംവിധാനങ്ങൾ ഉപയോഗിച്ച് ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം രാത്രി വൈകിയും തുടരുകയാണ്.

മന്ത്രി കൃഷ്ണബൈര ഗൗഡ അപകടസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് അഞ്ചുലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ച മന്ത്രി, പരിക്കേറ്റവരുടെ ചികിത്സ ചെലവ് സർക്കാർ വഹിക്കുമെന്നറിയിച്ചു. ബംഗാൾ, ഒഡിഷ സ്വദേശികളാണ് തൊഴിലാളികൾ. ജല ശുചീകരണ പ്ലാൻറിലെ 1000 ദശലക്ഷം ലിറ്റർ ശേഷിയുള്ള ടാങ്കിെൻറ നിർമാണം 2017ലാണ് ആരംഭിച്ചത്.

2020ൽ പ്രവർത്തനമാരംഭിക്കാൻ ലക്ഷ്യമിട്ട് നിർമാണപ്രവൃത്തികൾ പുരോഗമിക്കവെയാണ് അപകടം. അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ബി.ഡബ്ല്യു.എസ്.എസ്.ബി ചെയർമാൻ തുഷാർ ഗിരിനാഥ് പറഞ്ഞു.

Tags:    
News Summary - Three dead after under-construction water tank collapses in Bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.