ചെന്നൈ: തമിഴ്നാടിനെ രണ്ടായി വിഭജിക്കണമെന്ന് സംസ്ഥാന ബി.ജെ.പി വൈസ് പ്രസിഡന്റും നിയമസഭ കക്ഷി നേതാവുമായ നയിനാർ നാഗേന്ദ്രൻ എം.എൽ.എ. തിരുനെൽവേലിയിൽ ഡി.എം.കെ സർക്കാറിനെതിരെ സംഘടിപ്പിച്ച നിരാഹാര ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മൊത്തം 234 നിയമസഭ സീറ്റുകളുടെ എണ്ണവും തുല്യമായി വിഭജിക്കപ്പെടണം. അത്തരമൊരു സാഹചര്യത്തിൽ രണ്ടു സംസ്ഥാനങ്ങളിലും ബി.ജെ.പിക്ക് അധികാരത്തിലേറാനാവും. ഇരു സംസ്ഥാനങ്ങൾക്കും പാണ്ഡ്യനാട്, പല്ലവനാട് എന്നിങ്ങനെ പേരിടണം. പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചാൽ ഇത് എളുപ്പത്തിൽ നടപ്പാക്കാനാവും. ആന്ധ്രപ്രദേശിനെ വിഭജിച്ച് തെലങ്കാന രൂപവത്കരിക്കപ്പെട്ടതും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനങ്ങൾക്ക് സ്വയംഭരണാവകാശം അനുവദിക്കാത്തപക്ഷം 'പ്രത്യേക തമിഴ്നാട്' എന്ന വിഭജനവാദമുയർത്താൻ ഡി.എം.കെ മടിക്കില്ലെന്ന ഡി.എം.കെ നേതാവ് എ. രാജ എം.പിയുടെ പ്രസംഗം വിവാദമായ സാഹചര്യത്തിലാണ് ബി.ജെ.പി നേതാവ് ഇത്തരമൊരു ആവശ്യമുന്നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.