പള്ളി നിര്‍മാണത്തിന് സര്‍ക്കാര്‍ സ്ഥലം: സുപ്രീംകോടതി പരിശോധിക്കും

ന്യൂഡല്‍ഹി: മതപരമായ നിര്‍മാണപ്രവൃത്തിക്ക് ഏതെങ്കിലും സ്വകാര്യ സംഘടനക്ക് സര്‍ക്കാര്‍ സൗജന്യമായി ഭൂമി വിട്ടുനല്‍കാമോ എന്ന കാര്യം പരിശോധിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. ചെന്നൈയിലെ ഉള്ളഗരം ഗ്രാമത്തില്‍ മുസ്ലിം പള്ളി നിര്‍മിക്കാന്‍ 0.27 ഏക്കര്‍ സ്ഥലം വിട്ടുനല്‍കാന്‍ തമിഴ്നാട് സര്‍ക്കാര്‍ 1986ല്‍ എടുത്ത തീരുമാനം ചോദ്യംചെയ്ത ഹരജിയിലാണ് നടപടി.

സമാന സ്വഭാവത്തിലുള്ള എല്ലാ ഹരജികളും ചേര്‍ത്ത് വിശാലാര്‍ഥത്തില്‍ പരിഗണിക്കുന്നതാണ് ഉചിതമെന്നു പറഞ്ഞ കോടതി, മാര്‍ച്ച് 20നുമുമ്പ് ഇത്തരം പരാതികള്‍ എല്ലാം ചേര്‍ത്ത് പട്ടികയുണ്ടാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. മടിപ്പാക്കം മുസ്ലിം വെല്‍ഫെയര്‍ അസോസിയേഷന് 30 വര്‍ഷം മുമ്പ് സ്ഥലം നല്‍കിയപ്പോള്‍ തമിഴ്നാട് സര്‍ക്കാര്‍ ഒരു ഉപാധി വെച്ചിരുന്നു. രണ്ടു വര്‍ഷത്തിനുള്ളില്‍ പള്ളി നിര്‍മിച്ചില്ളെങ്കില്‍ സ്ഥലം മടക്കിയെടുക്കുമെന്നായിരുന്നു അത്. എന്നാല്‍, ഏതെങ്കിലും പ്രത്യേക സമുദായത്തിന് മതപരമായ ഉദ്ദേശ്യത്തിനായി സ്ഥലം നല്‍കുന്നത് ഭരണഘടന വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി മദ്രാസ് ഹൈകോടതിയില്‍ ഹരജി എത്തുകയായിരുന്നു.

Tags:    
News Summary - supreme court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.