ന്യൂഡൽഹി: സുപ്രീംകോടതി നടപടികൾ വെബ് ടെലികാസ്റ്റ് വഴി തത്സമയം കാണിക്കണമെന്ന് ആവശ്യപ്പെട് സമർപ്പിച്ച ഹരജി സുപ്രീംകോടതി വിധി പറയാനായി മാറ്റി. മുതിർന്ന സുപ്രീംകോടതി അഭിഭാഷക ഇന്ദിര ജയ്സിങ് സമർപ്പിച്ച ഹരജിയിൽ കേന്ദ്ര സർക്കാറിെൻറ ശിപാർശകൾ വാങ്ങിയശേഷമാണ് കോടതി വിധി പറയാനായി മാറ്റിയത്.
പരീക്ഷണാടിസ്ഥാനത്തിൽ ചീഫ് ജസ്റ്റിസിെൻറ ബെഞ്ചിൽ ഭരണഘടനാ കേസുകളിൽ വെബ് വഴി തൽസമയ സംപ്രേഷണം തുടങ്ങാമെന്നതാണ് കേന്ദ്ര സർക്കാറിെൻറ ഒന്നാമത്തെ ശിപാർശ. കോടതിയിൽ ഇതിനായി മീഡിയ റൂം തുറക്കുകയും പരാതിക്കാർ, പത്ര പ്രവർത്തകർ, സന്ദർശകർ, അഭിഭാഷകർ എന്നിവർക്ക് കാണുന്നതിനുള്ള അടിസ്ഥാന സൗകര്യമൊരുക്കുകയും വേണം.
വൈവാഹിക കേസുകൾ, കുട്ടികളെ ബാധിക്കുന്ന കേസുകൾ, രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസുകൾ എന്നിവ ലൈവാക്കരുെതന്ന് കേന്ദ്രം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.