സുപ്രീംകോടതിയിൽ ശിശുപരിപാലന കേന്ദ്രം 

ന്യൂഡൽഹി: മേയ് ഒന്നു മുതൽ സുപ്രീംകോടതിയിൽ നൂതന സൗകര്യങ്ങളോടു കൂടിയ ശിശുപരിപാലന കേന്ദ്രം (ക്രഷ്) പ്രവർത്തിക്കും. പുതിയ അനക്സ് ബിൽഡിങ്ങിലാണ് അഭിഭാഷകർക്കും കോടതി ജീവനക്കാർക്കും സൗകര്യമാകത്തക്ക രീതിയിൽ േകന്ദ്രം ഏർപ്പെടുത്തിയത്. ഇതിെൻറ ചട്ടങ്ങൾക്ക് കഴിഞ്ഞ ദിവസം കോടതി അംഗീകാരം നൽകി.

ജസ്റ്റിസുമാരായ രഞ്ജൻ െഗാഗോയ്,  ആർ. ഭാനുമതി എന്നിവരുടെ ബെഞ്ചാണ് അപേക്ഷ രജിസ്ട്രേഷൻ ഫോറം, സർക്കുലർ എന്നിവയുടെ കരടിനും പൊതുചട്ടങ്ങൾക്കും അംഗീകാരം നൽകിയത്. വനിത, ശിശുക്ഷേമ മന്ത്രാലയം വഴി ഇൗ കേന്ദ്രത്തിെൻറ നടത്തിപ്പിന് പുറംകരാർ നൽകുന്ന കാര്യം പരിഗണിക്കണമെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു. ആറു മാസം മുതൽ ആറ് വയസ്സുവരെയുള്ള കുട്ടികളെയാണ് ഇവിടെ പ്രവേശിപ്പിക്കുക.
 

Tags:    
News Summary - Supreme Court to have operational creche facility-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.