കശ്മീർ35 എ വകുപ്പ്: വാദം കേൾക്കൽ  ആഗസ്റ്റ് ആറിലേക്ക് മാറ്റി

ന്യൂഡൽഹി: ജമ്മു-കശ്മീരുമായി ബന്ധപ്പെട്ട ഭരണഘടനയിലെ 35 എ വകുപ്പിെൻറ സാധുത ചോദ്യംചെയ്തുള്ള ഹരജികളിൽ വാദം കേൾക്കുന്നത് സുപ്രീംകോടതി ആഗസ്റ്റ് ആറിലേക്ക് മാറ്റി. 

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖാൻവിൽകർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചിന് മുന്നിലുള്ള നാല് ഹരജികളിലാണ് വാദം കേൾക്കൽ നീട്ടിയത്. സംസ്ഥാന സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്നതിനും സംസ്ഥാനത്ത് സ്വത്ത് വാങ്ങുന്നതിനും ജമ്മു-കശ്മീരിലെ സ്ഥിരം താമസക്കാർക്കു മാത്രം അനുവാദം നൽകുന്നതാണ് ഭരണഘടനയിലെ 35 എ വകുപ്പ്. 

സ്ഥിരം താമസക്കാർ ആരെന്നും അവരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും നിശ്ചയിക്കാനുള്ള അവകാശം ഇൗ വകുപ്പ് പ്രകാരം സംസ്ഥാന നിയമസഭക്കാണ്. 1954ൽ സംസ്ഥാന സർക്കാറിെൻറ സമ്മതത്തോടെ രാഷ്ട്രപതിയുടെ പ്രത്യേക ഉത്തരവുവഴി ഭരണഘടനയിൽ ചേർത്ത വകുപ്പാണിത്.  ഹരജികളിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്ന് കേന്ദ്ര, സംസ്ഥാന സർക്കാറുകൾ സുപ്രീംകോടതിയോട് അഭ്യർഥിച്ചു. വിഷയം വൈകാരികമായതിനാലും വിശദമായ പഠനം ആവശ്യമായതിനാലും ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്നായിരുന്നു സംസ്ഥാന സർക്കാറിനുവേണ്ടി ഹാജരായ രാകേഷ് ദ്വിവേദിയുടെ അഭ്യർഥന.

35 എ വകുപ്പ് പ്രകാരം പാകിസ്താനിൽ നിന്നുള്ളവർക്കുപോലും സംസ്ഥാനത്ത് താമസമുറപ്പിച്ച് പൗരന്മാരാവാമെങ്കിൽ തലമുറകളായി അവിടെ കഴിയുന്നവരിൽ പലർക്കും സർക്കാർ ജോലിപോലും നിഷേധിക്കപ്പെടുന്ന സാചര്യമുണ്ടെന്ന് ഹരജിക്കാരിലൊരാൾക്കുവേണ്ടി ഹാജരായ അഭിഭാഷകൻ രഞ്ജിത് കുമാർ പറഞ്ഞു.

Tags:    
News Summary - Supreme Court defers hearing on Article 35 A to August 16

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.