മുംബൈ: ആത്മഹത്യ ചെയ്ത ഒന്നാം വർഷ ബി.ടെക് വിദ്യാർഥി ദർശൻ സോളങ്കി ജാതിവിവേചനം നേരിട്ടതിന് തെളിവുകളില്ലെന്ന് ബോംബെ ഐ.ഐ.ടി അന്വേഷണ സമിതി. അക്കാദമിക് പ്രകടനം മോശമായതാകാം ആത്മഹത്യക്ക് കാരണമായതെന്ന് കരുതുന്നതായും 12 അംഗ സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു.
ദർശൻ സോളങ്കിയുടെ മരണത്തിന് കാരണം ജാതിവിവേചനമാണെന്ന് ബന്ധുക്കളും ദലിത് വിദ്യാർഥി സംഘടനകളും ആരോപിച്ചതോടെയാണ് പ്രഫ. നന്ദ കിഷോറിന്റെ നേതൃത്വത്തിൽ അന്വേഷണ സമിതിയെ നിയോഗിച്ചത്.
താനും മറ്റ് ചിലരും ജാതി വിവേചനം നേരിട്ടതായി ദർശൻ സോളങ്കി പറഞ്ഞതായി സഹോദരി വ്യക്തമാക്കിയതല്ലാതെ ഇതിന് തെളിവുകളില്ല. ജാതിവിവേചനം ആരോപിച്ച അംബേദ്കർ പെരിയാർ ഫുലെ സ്റ്റഡി സർക്കിൾ, അംബേദ്കർ സ്റ്റുഡൻസ് കലക്ടീവ് പ്രവർത്തകർ ദർശൻ സോളങ്കിയെ കാണുകയോ ജാതിവിവേചനം നേരിട്ടതിന് ദൃക്സാക്ഷികളാവുകയോ ചെയ്തിട്ടില്ല.
പഠനത്തിൽ ഒരു വിഷയത്തിൽ ഒഴികെയുള്ളവയിൽ ദർശൻ സോളങ്കിയുടേത് മോശം പ്രകടനമായിരുന്നു. ആദ്യ സെമസ്റ്ററിന്റെ രണ്ടാം പാതിയിൽ അത് കൂടുതൽ മോശമായി. ക്ലാസുകളിൽനിന്ന് പലപ്പോഴും മാറിനിന്നു. പഠനത്തിലെ മോശം പ്രകടനം മാനസികമായി ബാധിച്ചതാകാമെന്ന് റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.