ന്യൂഡൽഹി: ലോകം മുഴുവൻ യാതനയനുഭവിക്കുന്ന കോവിഡ് കാലത്തും രാഷ്ട്രീയനേട്ടം ലക്ഷ്യം വെച്ച് പാർട്ടികൾ. അന്തർസംസ്ഥാന തൊഴിലാളികളേയും കൊണ്ട് പഞ്ചാബിൽ നിന്നുമുള്ള ട്രെയിനിലാണ് ഈ കാഴ്ച. ബിഹാറിലേക്ക് യാത്ര തിരിക്കുന്ന ട്രെയിനിലെ യാത്രാക്കാർക്കെല്ലാം ഒരു ലഘുലേഖ ലഭിച്ചു. 'നിങ്ങളുടെ യാത്രക്കുള്ള ടിക്കറ്റുകൾക്ക് പണം നൽകിയത് സോണിയാഗാന്ധിയാണ്.' എന്നായിരുന്നു കുറിപ്പിന്‍റെ ഉള്ളടക്കം.
'നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന സമയത്തെല്ലാം കോൺഗ്രസ് കൂടെയുണ്ടാകും' എന്ന തലക്കെട്ടിൽ അച്ചടിച്ച ലഘുലേഖ വിതരണം ചെയ്തത് എം.എൽ.എ അമരീന്ദർ രാജ വാറിങ്ങാണ്. ബിഹാറിലെ മുസഫർപുരിലേക്കുള്ള ട്രെയിൻ പുറപ്പെടുന്നതിന് മുൻപ് തൊഴിലാളികളെ യാത്രയാക്കാൻ എത്തിയതായിരുന്നു അദ്ദേഹം.
ട്രെയിൻ പുറപ്പെടുന്നതിന് മുൻപ് അദ്ദേഹം ഒരു പ്രസംഗവും നടത്തി. 'സോണിയാഗന്ധിയും കോൺഗ്രസ് പാർട്ടിയും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങുമാണ് ഇന്ന് നിങ്ങളെ ഇവിടെ നിന്നും യാത്രയാക്കുന്നത്.' യാത്രക്കിടയിൽ ലഘുലേഖ മുഴുവനും വായിക്കണമെന്നും അദ്ദേഹം തൊഴിലാളികളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.