ജോഷിമഠിൽ നിന്ന് സൈന്യത്തെ മാറ്റുമെന്ന് കരസേന മേധാവി

ന്യൂഡൽഹി: ജോഷിമഠിൽ നിന്നും കരസേനയുടെ ചില ട്രൂപ്പുകളെ മാറ്റുമെന്ന് മേധാവി മനോജ് പാണ്ഡെ. എത്ര സൈനികരെ മാറ്റുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ജോഷിമഠിന് ചുറ്റുമുള്ള 20 സൈനിക യൂണിറ്റുകൾക്ക് വിള്ളലിൽ ചെറിയ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഈയൊരു സാഹചര്യത്തിൽ കൂടിയാണ് സൈന്യത്തെ മാറ്റാനുള്ള നടപടിയുമായി കരസേന മുന്നോട്ട് പോകുന്നത്.

ചൈനയുടെ പേര് പരാമർശിക്കാതെ അതിർത്തിയിലെ നിലവിലെ സ്ഥിതി മാറ്റാൻ ശ്രമിക്കുന്നവർക്കെതിരെ കനത്ത തിരിച്ചടിയുണ്ടാകുമെന്നും കരസേന മേധാവി വ്യക്തമാക്കി. മണ്ണിടിച്ചിലിനെത്തുടർന്ന് മുങ്ങിക്കൊണ്ടിരിക്കുന്ന ഉത്തരാഖണ്ഡിലെ ജോഷിമഠിൽ അപകടാവസ്ഥയിലുള്ള എല്ലാ ഹോട്ടലുളും മറ്റ് കെട്ടിടങ്ങളും ഒരാഴ്ചക്കുള്ളിൽ പൊളിക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു.

വീട് നഷ്ടപ്പെട്ട ഓരോ കുടുംബത്തിനും 1.5 ലക്ഷം രൂപ നഷ്ടപരിഹാരമായി ഉടൻ നൽകുമെന്ന് മുതിർന്ന ഓഫീസർ ഹിമാൻഷു ഖുറാന പറഞ്ഞു. തങ്ങൾക്ക് നോട്ടീസ് നൽകിയിട്ടില്ലെന്നും നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് പ്രദേശവാസികൾ ഇന്നലെ കെട്ടിടം പൊളിക്കുന്നത് തടഞ്ഞിരുന്നു. തുടർന്ന് അധികൃതർ ജനങ്ങളുമായി ചർച്ച നടത്തിയിരുന്നു.

സംസ്ഥാനത്ത് വർഷങ്ങളായി നടക്കുന്ന നിർമാണ പ്രവർത്തനങ്ങളും ആസൂത്രിതമല്ലാത്ത അടിസ്ഥാന സൗകര്യ വികസനവും കാരണം മലയോര നഗരത്തിലെ 731 വീടുകളിലാണ് വിള്ളലുകൾ ഉണ്ടായത്. ഇതോടെ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ പൊളിക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിടുകയായിരുന്നു. 131 കുടുംബങ്ങളെയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപാർപ്പിച്ചത്. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും ഹോട്ടലുകൾ പൊളിക്കുന്നത് സെൻട്രൽ ബിൽഡിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ മേൽനോട്ടത്തിലായിരിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

Tags:    
News Summary - 'Some Indian Army troops relocated from Joshimath, but…': General Pande

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.