നിർബന്ധിത മതപരിവർത്തനം തടയൽ നിയമം; യു.പിയിൽ മുസ്ലിം യുവാവിനും കുടുംബത്തിനുമെതിരെ കേസ്

ലഖ്നോ: ഉത്തർപ്രദേശിൽ മുസ്ലിം യുവാവിനും കുടുംബാംഗങ്ങൾക്കുമെതിരെ നിർബന്ധിത മതപരിവർത്തനം തടയൽ നിയമപ്രകാരം കേസ്. 28 കാരനായ യുവാവിനും മൂന്ന് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് കുടുംബാംഗങ്ങൾക്കെതിരെയുമാണ് കേസ്. ബിസിനസുകാരന്‍റെ 22 കാരിയായ മകളെ തട്ടികൊണ്ടുപോയെന്നും മതപരിവർത്തനം നടത്തിയെന്നുമുള്ള പെൺകുട്ടിയുടെ കുടുംബത്തിന്‍റെ പരാതിയിലാണ് ജലേസർ പൊലീസ് കേസെടുത്തിരിക്കുന്നത്.

നവംബർ 28ന് നിർബന്ധിത മതപരിവർത്തനം തടയൽ നിയമം കൊണ്ടുവന്നതിന് ശേഷം രജിസ്റ്റർ ചെയ്യുന്ന ഒമ്പതാമത്തെ കേസാണിത്.

നവംബർ 17 മുതൽ പെൺകുട്ടിയെ കാൺമാനില്ലായിരുന്നു. മുഹമ്മദ് ജാവേദിനെ വിവാഹം കഴിച്ചതിന് ശേഷം നവംബർ 28ന് പെൺകുട്ടിയെ മതംമാറ്റിയതായി കുടുംബത്തിന്‍റെ പരാതിയിൽ പറയുന്നു. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന അഭിഭാഷകന്‍റെ കത്ത് വ്യാഴാഴ്ച ലഭിക്കുന്നതുവരെ മതപരിവർത്തനത്തെക്കുറിച്ച് പെൺകുട്ടിയുടെ കുടുംബം പരാതി നൽകിയിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.

കത്ത് ലഭിച്ചതോടെ പിതാവ് പെൺകുട്ടിയെ തട്ടികൊണ്ടുപോയെന്നും മതപരിവർത്തനത്തിന് വിധേയമാക്കിയെന്നും ചൂണ്ടിക്കാട്ടി ജാവേദിനെതിരെ പരാതി നൽകുകയായിരുന്നു. കേസിൽ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. 

Tags:    
News Summary - Six of muslim family booked for conversion and abduction of woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.