ഗോവയുടെ ആദ്യ വനിത മുഖ്യമന്ത്രി ശശികല കക്കോദ്ക്കര്‍ അന്തരിച്ചു

പനാജി: ഗോവയുടെ ആദ്യ വനിത മുഖ്യമന്ത്രിയും മുന്‍ മുഖ്യമന്ത്രി ദയാനന്ദ് ബന്ദോധ്കറിന്‍െറ മകളുമായ ശശികല കക്കോദ്ക്കര്‍ (81) അന്തരിച്ചു. ഗോവ സര്‍ക്കാര്‍ രണ്ടുദിവസം ദു$ഖാചരണം പ്രഖ്യാപിച്ചു. 1973ല്‍ മുഖ്യമന്ത്രിയായിരുന്ന പിതാവ് ദയാനന്ദ് ബന്ദോധ്കറിന്‍െറ മരണത്തെ തുടര്‍ന്നാണ് ശശികല മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തത്.

1979ല്‍ മഹാരാഷ്ട്രാവാദി ഗോമന്തക് പാര്‍ട്ടി (എം.ജി.പി) പിളരുന്നതുവരെ അധികാരത്തില്‍ തുടര്‍ന്നു. സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ സജീവമായിരുന്ന ശശികല, പ്രാഥമിക വിദ്യാഭ്യാസത്തിന് മാതൃഭാഷ ഉപയോഗിക്കണമെന്ന് വാദിച്ച ഭാരതീയ ഭാഷ സുരക്ഷ മഞ്ചി (ബി.ബി.എസ്.എം)ന്‍െറ നേതാവ് കൂടിയായിരുന്നു.

ഗോവ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കര്‍ അനുശോചിച്ചു. സംസ്ഥാനത്തിന്‍െറ വികസനത്തില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയെയാണ് നഷ്ടപ്പെട്ടതെന്ന് പര്‍സേക്കര്‍ പറഞ്ഞു. ബി.ബി.എസ്.എം കണ്‍വീനര്‍ സുഭാഷ് വെലിങ്കര്‍, എം.ജി.പി പ്രസിഡന്‍റ് ദീപക് ദവാലികര്‍ എന്നിവരും അനുശോചിച്ചു.

 

Tags:    
News Summary - shashikala kakodkar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.