തമിഴ്നാട് എം.എൽ.എമാരെ അയോഗ്യരാക്കിയ കേസ്:  മൂന്നാം ജഡ്ജിയുടെ വിചാരണ തുടങ്ങി

ചെന്നൈ: തമിഴ്നാട്ടിൽ സ്പീക്കർ അയോഗ്യരാക്കിയ ദിനകരൻപക്ഷ എം.എൽ.എമാരുടെ കേസ് മദ്രാസ് ഹൈ കോടതിയിലെ മൂന്നാം ജഡ്ജി ജസ്റ്റിസ് എം. സത്യനാരായണൻ തിങ്കളാഴ്ച മുതൽ വാദംേകട്ടു തുടങ്ങി. അയോഗ്യരാക്കെപ്പട്ട എം.എൽ.എമാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പി.എസ്. രാമനാണ് വാദം തുടങ്ങിവെച്ചത്.

ജൂലൈ 23 മുതൽ 27 വരെ തുടർച്ചയായി വിചാരണയുണ്ടാകുമെന്ന് മൂന്നാം ജഡ്ജി കോടതി ജൂലൈ നാലിന് അറിയിച്ചിരുന്നു. കേസിൽ ഹൈകോടതി ഭിന്നവിധി പുറപ്പെടുവിച്ചതിനെ തുടർന്നാണ് അന്തിമവിധിക്കായി മൂന്നാം ജഡ്ജിക്ക് കേസ് കൈമാറിയത്. മൂന്നാം ജഡ്ജിയായി മദ്രാസ് ഹൈകോടതി ജസ്റ്റിസ് എസ്. വിമലയെയാണ് നിയമിച്ചത്.

എന്നാൽ, സുപ്രീംകോടതി ഇടെപട്ട് ജസ്റ്റിസ് വിമലയെ മാറ്റി ജസ്റ്റിസ് എം. സത്യനാരായണനെ നിയമിക്കുകയായിരുന്നു. 2017 സെപ്റ്റംബറിലാണ് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയിൽ അവിശ്വാസം രേഖപ്പെടുത്തി ഗവർണർക്ക് നിവേദനം നൽകിയതിെൻറ പേരിൽ ദിനകരൻപക്ഷത്തെ 18 എം.എൽ.എമാരെ സ്പീക്കർ പി. ധനപാൽ അയോഗ്യരാക്കിയത്. 

Tags:    
News Summary - SC appointed judge hears MLA disqualification case in TN

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.