ജയ്പൂർ: രാജസ്ഥാൻ ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്ന് സചിൻ പൈലറ്റിനെ മാറ്റി. സചിൻ പൈലറ്റിനെ പിന്തുണച്ച രണ്ട് മന്ത്രിമാരെയും പുറത്താക്കി. വിശ്വേന്ദ്രസിങ്, രമേഷ് മീണ എന്നിവരെയാണ് മന്ത്രിസ്ഥാനത്തുനിന്ന് നീക്കിയത്.
സചിനെ പി.സി.സി അധ്യക്ഷ സ്ഥാനത്തുനിന്നും നീക്കിയിട്ടുണ്ട്. ഗോവിന്ദ് സിങ് ഡോടാസറയാണ് പുതിയ പി.സി.സി അധ്യക്ഷൻ. ഇന്ന് വിളിച്ചുചേർത്ത നിയമസഭ കക്ഷി യോഗത്തിൽ സചിൻ പൈലറ്റ് പെങ്കടുത്തിരുന്നില്ല. വിശ്വസ്തരായ 17 പേരും സചിനൊപ്പം പങ്കെടുത്തിരുന്നില്ല.
ദിവസങ്ങൾ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് മേൽക്കൈ ഉറപ്പിച്ചു. ജയ്പൂരിൽ നടന്ന നിയമസഭ കക്ഷി യോഗത്തിൽ കോൺഗ്രസ് എം.എൽ.എമാരുടെ പിന്തുണ ഗെഹ്ലോട്ട് നേടി. സചിനെ പാർട്ടിയിൽനിന്ന് പുറത്താക്കണമെന്ന് എം.എൽ.എമാർ ഒന്നടങ്കം ആവശ്യെപ്പട്ടതായാണ് വിവരം. ഇതോടെ രാജസ്ഥാൻ മന്ത്രിസഭ നിലനിർത്താൻ ഗെഹ്ലോട്ടിന് കഴിഞ്ഞു.
രാഹുല്‍ ഗാന്ധിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും നിരവധി തവണ സചിന് പൈലറ്റുമായി ഫോണില്‍ സംസാരിച്ചിരുന്നു. എന്നാൽ, സചിൻ പൈലറ്റ് വഴങ്ങിയിരുന്നില്ല.
അതിനിടെ, അശോക് ഗെഹ്ലോട്ടിെന പിന്തുണച്ച് കോൺഗ്രസ് പ്രമേയം പാസാക്കി. ജനാധിപത്യത്തെ തകര്‍ക്കാനുള്ള ബി.ജെ.പിയുടെ ശ്രമം രാജസ്ഥാനിലെ എട്ടു കോടി ജനങ്ങളെ അപമാനിക്കലാണെന്നും അത് അവര്‍ അംഗീകരിക്കില്ലെന്നും പ്രമേയത്തില്‍ പറയുന്നു. കോൺഗ്രസ് സർക്കാറിനെയും പാർട്ടിയെയും ദുർബലമാക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാവുമെന്ന് സചിൻ ൈപലറ്റിെൻറ പേരെടുത്തുപറയാതെ പ്രമേയം മുന്നറിയിപ്പ് നൽകിയിരുന്നു.
LATEST VIDEO
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.