ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് തിരിച്ചെത്തുമെന്ന് കരുതുന്ന രാഹുൽ ഗാന്ധി പാർലമെൻറിൽ സഭാ നേതാവാകില്ല. ലോക്സഭയിലെ പ്രധാന പ്രതിപക്ഷപാർട്ടിയുടെ കക്ഷിനേതാവായ അധീർ രഞ്ജൻ ചൗധരിയെ തൽസ്ഥാനത്തുനിന്ന് നീക്കുേമ്പാൾ പകരം രാഹുൽ വരുമെന്ന വാർത്തകൾ കോൺഗ്രസ് വൃത്തങ്ങൾ നിഷേധിച്ചു.
അതേസമയം, പാർട്ടിക്കുള്ളിൽ കലാപക്കൊടി ഉയർത്തിയ 'ജി 23' നേതാക്കളിൽ ചിലർ അധീർ രഞ്ജെൻറ കസേരക്കായി നീക്കം തുടങ്ങി. ജൂലൈ 19ന് പാർലമെൻറിെൻറ വർഷകാല സമ്മേളനം തുടങ്ങാനിരിക്കെയാണ് ലോക്സഭയിലെ കക്ഷിനേതാവിെൻറ മാറ്റം കോൺഗ്രസിൽ ചർച്ചയായത്. 'ഒരാൾ ഒരു പദവി' തത്ത്വം പാർട്ടിയിൽ നടപ്പാക്കുന്നതിനും കോൺഗ്രസിന് മമതയോട് അടുക്കുന്നതിനും പശ്ചിമ ബംഗാൾ പ്രദേശ് കോൺഗ്രസ് അധ്യക്ഷ സ്ഥാനമുള്ള അധീർ രഞ്ജൻ രാജിവെക്കുമെന്ന് ഏറെ നാളായി കേൾക്കുന്നുണ്ട്. തൃണമൂൽ കോൺഗ്രസിെൻറ ശക്തമായ വിമർശകനാണ് ചൗധരി. അതിനാൽ അധീറിനെ മാറ്റിയാൽ പാർലമെൻറിലും പുറത്തും ബി.ജെ.പിക്കെതിരെയുള്ള പോരാട്ടത്തിന് തൃണമൂൽ പിന്തുണ ലഭിച്ചേക്കുമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടൽ.
പാർലമെൻറിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ ചർച്ചചെയ്യാൻ കോൺഗ്രസ് 15ന് യോഗം ചേരാനിരിക്കുകയാണ്.
തിരുവനന്തപുരം എം.പി ശശി തരൂരും പഞ്ചാബിൽനിന്നുള്ള മനീഷ് തിവാരിയുമാണ് അധീർ രഞ്ജെൻറ പദവിക്കായി നീക്കം നടത്തുന്നത്.
ഗൗരവ് ഗൊഗോയി, രവ്നീത് സിങ് ബിട്ടു, ഉത്തം കുമാർ റെഡ്ഡി എന്നിവരുടെ പേരുകളും പറഞ്ഞുകേൾക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.