ന്യൂഡൽഹി: രാജസ്ഥാനിലെ അൽവാറിൽ കൂട്ട ബലാൽസംഘത്തിനിരയായ പെൺകുട്ടിയുടെ കുടുംബത്തിന് നീതി കിട്ടുമെന്ന് കോൺ ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ചതിന് ശേഷമായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതി കരണം.
അൽവാറിലെ പെൺകുട്ടിക്കും കുടുംബത്തിനും എത്രയും പെട്ടെന്ന് നീതി കിട്ടും. തനിക്കിതൊരു രാഷ്ട്രീയ പ്രശ്നമല്ലെന്നും വൈകാരിക പ്രശ്നമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കേസ് കൈകാര്യം ചെയ്യുന്നതിൽ കോൺഗ്രസിന് വീഴ്ചയുണ്ടായെന്ന പ്രധാനമന്ത്രി നേരന്ദ്ര മോദിയുടെ ആരോപണത്തിനാണ് രാഹുൽ മറുപടി പറഞ്ഞത്.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വെച്ചുപൊറുപ്പിക്കാൻ സാധിക്കില്ല. കുടുംബം ആവശ്യപ്പെട്ട നടപടികളെല്ലാം കേസിൽ ഉണ്ടാവുമെന്നും രാഹുൽ വ്യക്തമാക്കി. ഏപ്രിൽ 26ന് രാജസ്ഥാനിലെ അൽവാറിലെ ഭർത്താവിനൊപ്പം സഞ്ചരിക്കുകയായിരുന്ന ദലിത് യുവതിയെ അഞ്ചംഗ സംഘം പീഡിപ്പിക്കുകയായിരുന്നു. ഏപ്രിൽ 26ന് തന്നെ രാജസ്ഥാൻ പൊലീസിൽ പരാതി നൽകിയെങ്കിലും മെയ് രണ്ടിനാണ് പൊലീസ് കേസെടുക്കാൻ തയാറായത്. ഇത് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.