ന്യൂഡൽഹി: ഹ്രസ്വദൂര വിമാന യാത്രക്കാർക്ക് ക്വാറൻറീൻ ആവശ്യമില്ലെന്നാണ് സർക്കാറിെൻറ കാഴ്ചപ്പാടെന്ന് വ്യോമയാന മന്ത്രി ഹർദീപ്സിങ് പുരി. വിമാന യാത്രയുടെ കാര്യത്തിൽ പ്രായോഗിക സമീപനം ആവശ്യമാണ്. ഉദാഹരണത്തിന് കേരളത്തിലേക്ക് പോവുകയാണെങ്കിൽ 14 ദിവസത്തെ ക്വാറൻറീൻ വേണ്ടിവരും. തിരിച്ചുവരുേമ്പാൾ വീണ്ടുമൊരു 14 ദിവസം കൂടി ക്വാറൻറീൻ ആവശ്യപ്പെടാൻ കഴിയുമോ? അത് പ്രായോഗികമല്ലെന്ന് മന്ത്രി പറഞ്ഞു.
ട്രെയിൻ, ബസ് യാത്രക്കാരുടെ ക്വാറൻറീൻ നിബന്ധനകൾ വിമാന യാത്രക്കാർക്ക് ബാധകമാക്കാൻ പറ്റില്ല. രോഗലക്ഷണമുള്ളവരെ വിമാനത്തിൽ കയറാൻതന്നെ സമ്മതിക്കുന്നില്ല -അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, വിമാനത്തിൽ എത്തുന്നവരെ ക്വാറൻറീൻ ചെയ്യുമെന്ന് അസം സർക്കാർ വ്യക്തമാക്കി.
രാജ്യത്തെ കോവിഡ് ബാധിതരിൽ 80 ശതമാനത്തിനും രോഗലക്ഷണങ്ങളില്ലെന്ന് ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിൽ ശാസ്ത്രജ്ഞൻ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനിടെയാണ് കേന്ദ്രമന്ത്രിയുടെ പരാമർശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.