അഹ്മദാബാദ്: റേഷൻ കടകളിലെ സോഫ്റ്റ്വെയർ തകരാർ കാരണം ഗുജറാത്തിൽ നിരവധി പേർക്ക് റേഷൻ ലഭിക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുെട സഹോദരനും ഗുജറാത്ത് ന്യായവില കടയുടമ അസോസിയേഷൻ പ്രസിഡൻറുമായ പ്രഹ്ലാദ് മോദി.
ദേശീയ ഭക്ഷ്യസുരക്ഷാനിയമത്തിന് കീഴിൽ 2016 ഏപ്രിലിൽ ഗുജറാത്തിൽ 17,000ഒാളം റേഷൻകടകൾവഴി അർഹരായവർക്ക് കുറഞ്ഞ നിരക്കിൽ ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കുന്നതിനായി ‘മാ അന്നപൂർണ യോജന പദ്ധതി’ നടപ്പാക്കിയിരുന്നു. ഇ.എഫ്.പി.എസ് സോഫ്റ്റ്വെയർ വഴി ഇൗ കടകൾ കേന്ദ്ര ഡാറ്റാബേസുമായി ബന്ധിപ്പിച്ചിരുന്നു.
റേഷൻ ലഭ്യമാകുന്നതിന് ഗുണഭോക്താക്കൾ ആധാർ നമ്പറും വിരലടയാളവും നൽകണം. പല കടകളിലും സോഫ്റ്റ്വെയർ കാര്യക്ഷമമായി പ്രവർത്തിക്കാത്തതിനാൽ ആളുകൾ വെറുംകൈയോടെ മടങ്ങേണ്ടിവരുന്നുവെന്ന് പ്രഹ്ലാദ് മോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.