ന്യൂഡൽഹി: സുപ്രീംകോടതിയുമായി ബന്ധപ്പെട്ട് ഇൗയിടെ നടന്ന സംഭവവികാസങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് പ്രമുഖ നിയമജ്ഞൻ സോളി സൊറാബ്ജി. സുപ്രീംകോടതി ജഡ്ജിമാർ ഉൾപ്പെട്ട വിഷയങ്ങളിൽ ജുഡീഷ്യറിയിൽ ജനവിശ്വാസം കുറയാൻ ഇടയാക്കിയതായി അദ്ദേഹം പറഞ്ഞു.
ഇപ്പോൾ പന്ത് ചീഫ് ജസ്റ്റിസിെൻറ കോർട്ടിലാണ്. ഇനി എല്ലാ പ്രശ്നങ്ങളും കൂടിയാേലാചനകളിലൂടെ പരിഹരിക്കണം. യോജിപ്പോടെയായിരിക്കണം നിയമസംവിധാനത്തിെൻറ പ്രവർത്തനം.
എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ ചീഫ് ജസ്റ്റിസ് വീണ്ടും തെൻറ സഹപ്രവർത്തകരായ കൊളീജിയവുമായി കൂടിയാലോചന നടത്തി പരിഹാരം കാണണമെന്ന് മുൻ അറ്റോണി ജനറൽ കൂടിയായ സൊറാബ്ജി പറഞ്ഞു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉൾപ്പെട്ട വിഷയങ്ങളിൽ സുപ്രീംകോടതിയിലെ നാലു മുതിർന്ന ജഡ്ജിമാർ വാർത്തസമ്മേളനം നടത്തിയത് ശരിയായില്ല.
കൊളീജിയം നിർദേശം അതേപടി അംഗീകരിക്കാതിരിക്കാനും വിശദീകരണം തേടാനും സർക്കാറിന് സാധിക്കും. ഇത് കൊളീജിയം പരിഗണിക്കുകയും മറുപടി നൽകുകയും വേണം. എന്നാൽ, ഇൗ വിഷയത്തിൽ സർക്കാറിന് വീറ്റോ അധികാരമില്ലെന്ന് സൊറാബ്ജി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.