ഓക്സിജൻ ക്ഷാമം രോഗികളെ അറിയിച്ചു; യു.പിയിൽ ആശുപത്രിക്കെതിരെ കേസെടുത്ത് പൊലീസ്, കോടതിയെ സമീപിക്കുമെന്ന് ആശുപത്രി

ലഖ്നോ: ഓക്സിജൻ ക്ഷാമത്തെ കുറിച്ച് രോഗികളെ അറിയിച്ചതിന് ഉത്തർ പ്രദേശിൽ ആശുപത്രിക്കെതിരെ കേസ്. ഒരു മാസം മുമ്പ് യോഗി സർക്കാർ കോവിഡ് ചികിത്സ കേന്ദ്രമായി മാറ്റിയ സൺ ആശുപത്രിയിലാണ് സംഭവം. 45 ബെഡുള്ള ആശുപത്രിയിൽ മേയ് മൂന്നിന് 38 രോഗികൾ ഓക്സിജൻ സഹായത്തോടെയായിരുന്നു. വ്യാഴാഴ്ച 28 പേരുള്ളതിൽ 20 പേർക്കും ഓക്സിജൻ നൽകേണ്ട സാഹചര്യമായിരുന്നുെവന്നും പറയുന്നു. ആശുപത്രിയിൽ ഓക്സിജൻ ലഭ്യത കുറഞ്ഞതോടെ ബന്ധുക്കളെ വിവരം അറിയിക്കുകയും രോഗികളെ കൊണ്ടുപോകാൻ ആവശ്യപ്പെടുകയുമായിരുന്നു. ഇതേ തുടർന്നാണ് പൊലീസ് േകസ് എടുത്തത്.

ഓക്സിജൻ ലഭ്യത അടിയന്തരമായി പരിഹരിക്കാതിരിക്കുന്നത് വംശഹത്യക്കു തുല്യമായ കുറ്റകൃത്യമാണെന്ന് കഴിഞ്ഞ ദിവസം അലഹബാദ് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിനു പിറ്റേന്നാണ് ആശുപത്രിക്കെതിരെ കേസ്. പൊലീസ് നടപടിക്കെതിരെ അലഹബാദ് ഹൈക്കോടതിയെ സമീപിക്കുമെന്ന് ആശുപത്രി പ്രതിനിധി അഖിലേഷ് പാണ്ഡെ അറിയിച്ചു.

അതേ സമയം, ആശുപത്രിയിൽ വേണ്ടത്ര അളവിൽ ഓക്സിജൻ ഉണ്ടായിരുന്നതായി സബ് ഡിവിഷനൽ മജിസ്ട്രേറ്റ് പ്രഫുൽ പേട്ടൽ അറിയിച്ചു. 

Tags:    
News Summary - Oxygen notice: Lucknow hospital slapped with FIR, says will move Allahabad HC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.