ന്യൂഡൽഹി: വിദേശത്തേക്കു പോകുന്ന ഇന്ത്യക്കാർ യാത്ര പുറപ്പെടുേമ്പാൾ വിമാനത്താവളങ്ങളിൽ എംബാർകേഷൻ കാർഡ് പൂരിപ്പിച്ച് നൽകുന്നത് ജൂലൈ ഒന്നു മുതൽ നിർത്തലാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
നിലവിൽ വിദേശയാത്രക്കാർ പേര്, ജനന തീയതി, പാസ്പോർട്ട് നമ്പർ, ഇന്ത്യയിലെ മേൽവിലാസം, വിമാന നമ്പർ, യാത്രാ തീയതി എന്നിവയാണ് പൂരിപ്പിച്ചു നൽകേണ്ടത്. ഇൗ വിവരങ്ങൾ മറ്റ് വൃത്തങ്ങളിൽനിന്ന് ലഭിക്കുമെന്നതിനാലാണ് വിശദാംശങ്ങൾ പൂരിപ്പിച്ചുനൽകേണ്ടെന്ന് തീരുമാനിച്ചത്. സങ്കീർണതകളില്ലാത്ത യാത്ര ഉറപ്പുവരുത്തുകയാണ് ഇതിെൻറ ലക്ഷ്യമെന്ന് അഭ്യന്തരമന്ത്രാലയം അറിയിച്ചു. എമിഗ്രേഷൻ നടപടിക്രമങ്ങൾക്ക് സമയം ലാഭിക്കാനും ഇതുവഴി സാധിക്കും. വിദേശത്തുനിന്ന് വരുന്ന ഇന്ത്യൻ പൗരന്മാർ ഇൗ വിശദാംശങ്ങൾ ഉൾപ്പെടുന്ന കാർഡ് പൂരിപ്പിച്ചു നൽകേണ്ടതില്ലെന്ന് കേന്ദ്രം നേരത്തേ തീരുമാനിച്ചിരുന്നു.
അതേസമയം, റെയിൽ, തുറമുഖം എന്നിവിടങ്ങളിൽനിന്ന് രാജ്യം വിടുന്നവർ എംബർകേഷൻ കാർഡ് പൂരിപ്പിച്ച് നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.