ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് നാരായൺ ദത്ത് തിവാരിയും മകൻ രോഹിത് ശേഖറും ബി.ജെ.പിയിേലക്ക്. ഇരുവരും ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത്ഷായുടെ വീട്ടിലെത്തി അംഗത്വം സ്വീകരിക്കും. യു.പി, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ കോൺഗ്രസിന്‍റെ മുൻ മുഖ്യമന്ത്രിയായിരുന്നു 91 കാരനായ തിവാരി.
േരാഹിതിന് ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ഉറപ്പു നൽകിയതോടെയാണ് ബി.ജെ.പിയിലേക്കുള്ള മാറ്റം. ആറു വർഷത്തെ നിയമ യുദ്ധത്തിനു ശേഷം മൂന്നു വർഷം മുമ്പാണ് രോഹിതിനെ മകനായി അംഗീകരിച്ചത്.
അടുത്തമാസം തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തരാഖണ്ഡിലെ ബ്രാഹ്മണ വോട്ടുകൾ ലക്ഷ്യം വച്ചാണ് ബി.ജെ.പിയുടെ നീക്കം. 1990കളിൽ പ്രധാനമന്ത്രയാകാൻ വരെ സാധ്യത കൽപ്പിച്ചിരുന്ന തിവാരി '94ൽ കോൺഗ്രസ് വിട്ട് അർജുൻ സിങ്ങുമായി ചേർന്ന് കോൺഗ്രസ് (തിവാരി) എന്ന പുതിയ പാർട്ടി രൂപീകരിച്ചിരുന്നു. പിന്നീട് സോണിയ ഗാന്ധിയെ അധ്യക്ഷയായി അംഗീകരിച്ച് കോൺഗ്രസിലേക്ക് തന്നെ തിരിച്ചു വരികയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.